തിരുവനന്തപുരം: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രചരണം. ഇന്ന് കോഴിക്കോട് നടക്കുന്ന പരിപാടിയോടെ സിഎഎയ്ക്ക് എതിരായ സർക്കാരിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കമാകും. നാളെ കാസർകോടും 24ന് കണ്ണൂരുമാണ് ബഹുജന റാലികൾ സംഘടിപ്പിക്കുക. 25ന് മലപ്പുറത്തും 27ന് കൊല്ലത്തുമാണ് മുഖ്യമന്ത്രിയുടെ റാലികൾ നടക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണഘടനയുടെ അന്തഃസത്തയെ നശിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ അതിന്റെ ആദ്യ നാളുകൾ തൊട്ട് ശക്തിയുക്തം എതിർത്തവരാണ് കേരള ജനതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ-മതനിരപേക്ഷ ബോധവും പ്രബുദ്ധതയും നെഞ്ചേറ്റി തീവ്രമായ പ്രതിഷേധ സമരങ്ങൾ സംസ്ഥാനമെങ്ങും ഉയർന്നു വരികയുണ്ടായി. ഇപ്പോൾ പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നിയമം തിടുക്കപ്പെട്ട് നടപ്പിലാക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചതിനെതിരെയും സംസ്ഥാനത്ത് ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. 


ALSO READ: സത്യഭാമയുടെ നടപടി സാംസ്‌കാരിക കേരളത്തിന്‌ അപമാനം; സജി ചെറിയാൻ


മാർച്ച് 22 മുതൽ 27 വരെ കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളിലായാണ് റാലികൾ സംഘടിപ്പിക്കുന്നത്. ആദ്യ റാലി ഇന്ന് വൈകുന്നേരം 7 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. മതത്തിന്റെ പേരു പറഞ്ഞു പൗരത്വം നിഷേധിക്കുന്ന ഈ കിരാത നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്നത് എൽഡിഎഫ് സർക്കാരിന്റെ ഉറച്ച നിലപാടാണെന്നും ഈ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരുമിച്ച് നമുക്ക് മതനിരപേക്ഷ -ജനാധിപത്യ ഇന്ത്യക്കായി അണിചേരാമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.