തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂരിൽ വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം. മരുതംകോട് സ്വദേശി വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ച വിജയകുമാരിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇവരുടെ ആരോ​ഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. വിജയകുമാരിയുടെ അയൽവാസികളായ അനീഷ്, നിഖിൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ വൈകിട്ട് അതിർത്തി തർക്കത്തെ തുടർന്ന് വിജയകുമാരിയും പ്രതികളും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നതായും തുടർന്നുള്ള പ്രകോപനമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ചുപോയ വിജയകുമാരി മകളോടൊപ്പമാണ് താമസം. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വിജയകുമാരിയെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്.


തലയ്ക്കടിച്ചു, ശേഷം വായിൽ കമ്പി കുത്തിക്കയറ്റി; മറയൂരിൽ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി


ഇടുക്കി: ഇടുക്കിയില്‍ മറയൂരില്‍ ആദിവാസി യുവാവിനെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊന്നു. പെരിയകുടിയില്‍ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷ് ആണ് കൊലപാതകം നടത്തിയത്. തലയ്ക്കടിച്ച ശേഷം വായിൽ കമ്പി കുത്തിക്കയറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടക്കുന്നത്.


സുരേഷും രമേശും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിന് പിന്നാലെ പ്രകോപിതനായ സുരേഷ് രമേശിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയതായി പോലീസ് അറിയിച്ചു. കൊലപാതകത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി അന്വേഷണം തുടങ്ങി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.