തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസ് അന്വേഷിക്കുന്നതിനായുള്ള ​ ഉന്നതതല സംഘത്തിലെ ക്രൈംബ്രാഞ്ച് (Crime branch) അംഗങ്ങളെ തീരുമാനിച്ചു. അന്വേഷണത്തിനായുള്ള ക്രൈംബ്രാഞ്ച് സംഘത്തിൻറെ രൂപീകരണം പൂർത്തിയായി. ഐജി സ്പർജൻ കുമാറിനാണ് ക്രൈംബ്രാഞ്ച് സംഘത്തിൻറെ മേൽനോട്ട ചുമതല. തൃശൂർ, മലപ്പുറം, കോട്ടയം എസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്. ഉദ്യോ​ഗസ്ഥ സംഘത്തിന്റെ വിവരം സർക്കാരിന് (Government) കൈമാറി. മരംകൊള്ളകേസിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

മരംകൊള്ള അന്വേഷിക്കാൻ വനംവകുപ്പ്, ക്രൈംബ്രാഞ്ച്, വിജിലൻസ് എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഉന്നതതല അന്വേഷണ സംഘം (High level officials) രൂപീകരിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിനാണ് അന്വേഷണത്തിൻറെ ഏകോപന ചുമതല. വ്യാപകമായ വനംകൊള്ളയ്ക്ക് ​ഗൂഢാലോചന നടന്നുവെന്ന നി​ഗമനത്തിലാണ് സർക്കാർ. കർഷകരെ സഹായിക്കാനായാണ് ഉത്തരവ് പുറത്തിറക്കിയതെങ്കിലും അതിന്റെ മറവിൽ വൻ മരംകൊള്ള നടന്നതായാണ് കണ്ടെത്തൽ. ഇതിന് പിറകിൽ ഉദ്യോ​ഗസ്ഥരാണോ അതോ പുറത്ത് നിന്ന് ​ഗൂഢാലോചന ഉണ്ടായോ എന്നീ കാര്യങ്ങളിൽ അന്വേഷണം നടത്തും.


ALSO READ: Forest robbery case: മുട്ടിൽ മരംമുറിക്കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിന്


ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ഉത്തരവ് പുറത്തിറക്കിയത്. ഈ കാലയളവിൽ വനം-റവന്യൂ വകുപ്പുകൾ (Revenue department) സിപിഐ മന്ത്രിമാരുടെ കീഴിലായിരുന്നു. രണ്ട് മന്ത്രമാരും വകുപ്പുകളിൽ എത്തരത്തിലുള്ള തീരുമാനങ്ങളാണ് കൈക്കൊണ്ടതെന്നും എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ഇറങ്ങിയതെന്നും വിശദീകരിച്ചെങ്കിലും ഈ ഉത്തരവിൽ ഏതെങ്കിലും തരത്തിൽ മരങ്ങൾ മുറിക്കുന്ന സ്ഥലം സന്ദർശിക്കുകയോ ഇടപെടുകയോ ചെയ്താൽ ആ ഉദ്യോ​ഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങളിലും അന്വേഷണസംഘം പ്രത്യേക പരിശോധന നടത്തും.


ALSO READ: മരംകൊള്ള അന്വേഷണ സംഘത്തിൽ അഴിച്ചുപണി; മാറ്റം പ്രതികൾക്ക് വേണ്ടിയെന്ന് ആരോപണം


ഉത്തരവ് വിവാദമായതിനെ തുടർന്ന് പിൻവലിക്കാൻ മൂന്ന് മാസത്തോളം സമയമെടുത്തു. ഇതിനിടിയിൽ തന്നെ ഏതാണ്ട് 101 മരങ്ങളാണ് ഇതിനോടകം മുറിച്ച് കടത്തിയത്. എന്നാൽ ക‍ർഷക സംഘടനകളുടെ ആവശ്യം മുൻ നി‍ർത്തി ഭരണ തലത്തിലാണ് പുതിയ തീരുമാനം എടുത്തെതെന്നായിരുന്നു മുഖ്യമന്ത്രിയും മുൻ മന്ത്രിമാരും അറിയിച്ചത്. നിലവിൽ വയനാട് ജില്ലയിൽ മാത്രം ഏതാണ്ട് 34 കേസുകളാണ് രജിസ്റ്റ‍ർ ചെയ്തിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.