കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നാല് പ്രതികൾ അവർ ഉപയോഗിച്ചിരുന്ന ഫോണുകൾ മാറ്റി പുതിയ ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയതായി ക്രൈംബ്രാഞ്ച്. ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്ന് തന്നെ ദിലീപ് അടക്കം നാല് പ്രതികൾ അവർ ഉപയോഗിച്ചിരുന്ന ഫോണുകൾ മാറ്റിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.


COMMERCIAL BREAK
SCROLL TO CONTINUE READING

മാറ്റിയ പഴയ ഫോണുകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി മോഹനചന്ദ്രൻ പ്രതികൾക്ക് നോട്ടീസ് നൽകി. നാല് ഫോണുകളും ഇന്ന് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോൺ മാറ്റിയത്.


ALSO READ: Actress Attack Case: അന്വേഷണ സംഘം റാഫിയെ വിളിച്ചുവരുത്തിയത് ദിലീപിന്റെ ശബ്ദം തിരിച്ചറിയാൻ


നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതിന് കേസ് രജിസ്റ്റർ ചെയ്ത അന്ന് തന്നെ നാല് പേരും ഒരുമിച്ച് ഫോൺ മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് ആർക്കും വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.


അഭിഭാഷകന്റെ ഉപദേശപ്രകാരമാണ് ഫോൺ മാറ്റിയതെന്ന് ഒരാൾ മൊഴി നൽകി. പ്രതികളുടെ വീട്ടിൽ നടത്തിയ റെയ്ഡിനിടെ ഫോൺ പിടിച്ചെടുത്തിരുന്നു. എന്നാൽ, ടെലിഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിച്ചപ്പോഴാണ് ഫോൺ മാറ്റിയ വിവരം അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.