തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ ഡോ. റുവൈസിനെ അറസ്റ്റ് ചെയ്തു. മെഡിക്കൽ കോളേജ് പോലീസാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പുലർച്ചെ കൊല്ലം കരുനാ​ഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് റുവൈസിനെ പോലീസ് കസ്റ്റിഡിയിലെടുത്തത്. തുടർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും പോലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.


ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, പിന്നീട് ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് പിന്മാറിയെന്നും ഇതാണ് ഷഹനയെ മാനസികമായി തളർത്തിയതെന്നും ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.


ALSO READ: ഡോ. ഷഹനയുടെ ആത്മഹത്യ; സുഹൃത്ത് ഡോ. ഇ എ റുവൈസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു


കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് ഡോ. റുവൈസ്. കസ്റ്റഡിയിലെടുക്കാൻ വൈകിയാൽ റുവൈസ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നീക്കം നടത്തുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഡോ. റുവൈസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഡോ.ഷഹനയുടെ കുടുംബം ആരോപിച്ചത്. സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയത് റുവൈസ് ആണെന്ന് ഡോ. ഷഹനയുടെ സഹോദരൻ ജാസിം നാസ് ആരോപിച്ചു.


കഴിയുന്നത്ര സ്ത്രീധനം നൽകാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് വഴങ്ങിയില്ലെന്ന് ജാസിം നാസ് പറഞ്ഞു. സ്ത്രീധനം കൂടുതൽ ചോദിച്ചത് പിതാവാണെന്നും പിതാവിനെ ധിക്കരിക്കാൻ ആകില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം നാസ് പറഞ്ഞു.


പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹനയോട് പറഞ്ഞത്. ഷഹനയ്ക്ക് റുവൈസിനെ അത്രത്തോളം ഇഷ്ടമായിരുന്നു. റുവൈസ് തയാറായിരുന്നെങ്കിൽ രജിസ്റ്റർ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരൻ ജാസിം നാസ് പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.