ഈരാറ്റുപേട്ട–വാഗമൺ റോഡിന്റെ നവീകരണം പൂർത്തിയായി. റോഡിന്റെ ഉദ്​ഘാടനം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഇന്ന് നിർവഹിക്കും. 20 കോടി രൂപ അനുവദിച്ചാണ്‌ വർഷങ്ങളായി തകർന്ന്‌ കിടന്ന റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്. പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്നു ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ നവീകരണം. ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ നവീകരണം പ്രധാന ലക്ഷ്യമായിരുന്നുവെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഞങ്ങളോടൊപ്പം നിന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെയും ജനങ്ങളുടെയും ഇടപെടലുകളും ടൂറിസം പ്രാധാന്യം കൂടിയുള്ള ഈ റോഡിൻ്റെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുന്നതിന് കാരണമായെന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. സഹകരിച്ച എല്ലാവർക്കും നന്ദി, ജനങ്ങളുടെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് വൈകിട്ട്‌ നാലിന്‌ ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ നടക്കുന്ന ചടങ്ങിലാണ് മന്ത്രി റോഡ്‌ ഉദ്‌ഘാടനം ചെയ്യുക. മന്ത്രി വിഎൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.


മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം


ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നാളെ ഉദ്ഘാടനം ചെയ്യുകയാണ്. പതിറ്റാണ്ടുകളായി ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്ന  ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ നവീകരണം പ്രധാന ലക്ഷ്യമായിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ റോഡ് നവീകരണത്തിനായി 19.9 കോടി രൂപയുടെ ഭരണാനുമതി നൽകി. ആദ്യ കരാറിൽ പ്രവൃത്തി മുന്നോട്ട് പോകാതെ വന്നപ്പോൾ കരാർ റദ്ദാക്കി. രണ്ടാമതും ടെൻഡർ ചെയ്തു പ്രവൃത്തി പുനരാരംഭിച്ചു.


നിരവധി തടസ്സങ്ങളെയും  പ്രതിസന്ധികളെയും അതിജീവിച്ച് ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. തുടർച്ചയായ ഇടപെടലിൽ ഞങ്ങളോടൊപ്പം നിന്ന അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എംഎൽഎയുടെയും  ജനങ്ങളുടെയും ഇടപെടലുകളും ടൂറിസം പ്രാധാന്യം കൂടിയുള്ള ഈ റോഡിൻ്റെ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കുന്നതിന് കാരണമായി. സഹകരിച്ച എല്ലാവർക്കും നന്ദി. ജനങ്ങളുടെ സന്തോഷത്തോടൊപ്പം പങ്കുചേരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.