പാലക്കാട്: കുഴല്‍മന്ദത്ത് വയോധികയെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവച്ചു കൊന്നതായി റിപ്പോർട്ട്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യയെയാണ് കാട്ടുപന്നി ആക്രമിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഉയർന്ന തിരമാലയ്ക്കും സാധ്യത


സംഭവം നടന്നത് കഴിഞ്ഞ ദിവസം രാവിലെയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായ തത്ത വീടിനോട് ചേര്‍ന്ന് വിറക് ശേഖരിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരന്നു എന്ന റിപ്പോർട്ട്. ഇവർ കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിക്കുകയായിരുന്നു. ഏറെ നേരം കടിച്ചുപിടിച്ച ശേഷമാണ് പന്നി വൃദ്ധയെ വിട്ടത്. സംഭവത്തിൽ   വൃദ്ധയുടെ കാല്‍മുട്ടിനും കണങ്കാലിനുമിടയിലായുള്ള മാംസം നഷ്ടപ്പെട്ടിരുന്നു. 


Also Read: ശുക്ര ബുധ സംഗമത്തിലൂടെ രാജയോഗം; ഇവരുടെ ഭാഗ്യം മാറിമറിയും, നൽകും അപാര ധനലാഭം!


തുടർന്ന് ഗുരുതരമായി പരുക്കേറ്റ തത്തയെ ​ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ നില ആശങ്കാജനകമാണെന്നാണ് ലഭിക്കുന്ന വിവരം. തോളിലുറപ്പ് തൊഴിലാളിയായ തത്ത കുടുംബത്തിന്റെ ഏക അത്താണിയാണ്. ഈ ദുരന്തത്തിലൂടെ ഇനി എന്ത് ചെയ്യും എന്നറിയറ്റത്ത അവസ്ഥയിലാണ് കുടുംബം. 


Also Read: ഇന്ന് ശനികൃപയാൽ ഈ രാശിക്കാർ ക്ക് ലഭിക്കും കിടിലം നേട്ടങ്ങൾ!


 


ഈ സംഭവത്തിനു പിന്നാലെയാണ് കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ വനംവകുപ്പ് തീരുമാനിച്ചത്. വനം വകുപ്പ് പ്രത്യേകം നിയോഗിച്ച വെടിവെപ്പുകാരാണ് രാത്രി നടത്തിയ തെരച്ചിലില്‍ മൂന്നരയോടെ രണ്ട് കാട്ടുപന്നികളെയും കണ്ടെത്തി വെടിവച്ചുകൊന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.