സംസ്ഥാനത്ത് തെരുവുനായ ആക്രമണം വ്യാപകമായ പശ്ചാത്തലത്തിൽ അടിയന്തരയോഗം ചേർന്ന് തദ്ദേശ റവന്യൂ വകുപ്പ്. ജില്ലാ ഭരണകൂടങ്ങൾ പ്രവർത്തനങ്ങൾ ഏകോപിക്കുമെന്ന് മന്ത്രിമാർ അറിയിച്ചു. എല്ലാ ജില്ലകളിലും നാലംഗ സമിതി രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കളക്ടർമാർ എന്നിവരുൾപ്പെടുന്ന സമിതിയാകും രൂപീകരിക്കുകയെന്നും യോഗത്തിനു ശേഷം മന്ത്രിമാർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തദ്ദേശസ്ഥാപനങ്ങൾ  പ്രതിദിന റിപ്പോർട്ട് നൽകണമെന്നും ആഴ്ചയിലൊരിക്കൽ സമിതിയുടെ അവലോകനം നടത്തണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു. മാലിന്യനീക്കം കാര്യക്ഷമമാക്കാനും നിർദേശമുണ്ട്. അതേസമയം, പ്രളയകാലത്തും കൊവിഡ് കാലത്തും നടത്തിയതിന് സമാനമായ  ഇടപെടൽ നടത്താനാണ് തീരുമാനം. എംഎൽഎമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയതായും തദ്ദേശ റവന്യൂ മന്ത്രിമാർ വ്യക്തമാക്കി.


അതേസമയം, തെരുവുനായ പ്രശ്നത്തിൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി തിരിച്ചറിയാൻ കർമ്മ പദ്ധതിക്ക് തുടക്കം കുറിക്കും. മനുഷ്യരെയും വളർത്തു മൃഗങ്ങളേയും ആക്രമിച്ച വിവരങ്ങൾ പ്രത്യേകം ശേഖരിക്കാനാണ് തീരുമാനം. മനുഷ്യരെ ആക്രമിച്ച വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കും. വളർത്തുമൃഗങ്ങളെ ആക്രമിച്ച വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പും തയ്യാറാക്കും. രണ്ടും ചേർത്ത് ഹോട്ട്സ്പോട്ടുകൾ തദ്ദേശ വകുപ്പ് അന്തിമമാക്കും.ഓരോ ഹോട്ട്സ്പോട്ടിലും തെരുവുനായ ശല്യത്തിന് കാരണം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്താനാണ് തീരുമാനം.


അതിനിടെ, സംസ്ഥാനത്ത് ഈ വർഷം ഓഗസ്റ്റ് മാസം വരെ 43571 വളർത്തുമൃഗങ്ങളെ തെരുവുനായകൾ ആക്രമിച്ചതായാണ് കണക്കുകൾ.മൃഗസംരക്ഷണ വകുപ്പിൻ്റെ ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ജില്ലയിൽ ശരാശരി 5000 വളർത്തു മൃഗങ്ങൾക്ക് കടിയേറ്റെന്ന് പുറത്തു വരുന്ന സർവെ റിപ്പോർട്ടുകൾ.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.