ഇന്ധനവില വര്‍ദ്ധന: കേരളത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു
സ്വകാര്യബസ് ഉടമകൾ 22ന് കരിദിനം ആചരിക്കുന്നു. പ്രതിദിനം ഇന്ധന വിലയിലുണ്ടാകുന്ന വര്‍ദ്ധനയിലും ഡീസലിന്റെ ഗുണനിലവാരം കുറയുന്നതിലും പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ 22നു സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
കൊച്ചി: സ്വകാര്യബസ് ഉടമകൾ 22ന് കരിദിനം ആചരിക്കുന്നു. പ്രതിദിനം ഇന്ധന വിലയിലുണ്ടാകുന്ന വര്‍ദ്ധനയിലും ഡീസലിന്റെ ഗുണനിലവാരം കുറയുന്നതിലും പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ 22നു സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
അന്നേ ദിവസം ബസുകളിൽ കറുത്ത ബാനറുകളും കൊടികളും കെട്ടിയായിരിക്കും സർവീസ് നടത്തുക. അതുകൂടാതെ ഒക്ടോബർ 11നു ബസ് ഉടമകൾ എറണാകുളത്തെ ഓയിൽ കമ്പനിയിനിയിലേക്കു മാർച്ച് നടത്തും.
ഇന്ധനവില വര്‍ദ്ധനയില്‍ പ്രധിഷേധിച്ച് ജനാധിപത്യ കേരള കോൺഗ്രസ് നാളെ ധർണ നടത്തും. പെട്രോൾ, ഡീസൽ വില വര്‍ദ്ധനയ്ക്കെതിരേ ജനാധിപത്യ കേരള കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോട്ടയത്ത് ഹെഡ് പോസ്റ്റ്ഓഫീസിനു മുന്നിൽ നാളെ നാലുമണിക്ക് ധർണ സംഘടിപ്പിക്കും. ചെയർമാൻ ഫ്രാൻസിസ് ജോർജ് ധർണ ഉദ്ഘാടനം ചെയ്യും. വർക്കിംഗ് ചെയർമാൻ ഡോ. കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
അതുകൂടാതെ അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്സ് കേരള (അവോക്ക്) യുടെ നേതൃത്വത്തിൽ നാളെ സംസ്ഥാനത്ത് വാഹന പണിമുടക്ക് പ്രഖാപിച്ചിട്ടുണ്ട്.