കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ (Pocso case) പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് മോൻസനെതിരെയുള്ള പരാതി. പെൺകുട്ടിക്ക് ഉന്നത വിദ്യാഭ്യാസം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ ബാലാത്സംഗം ചെയ്തെന്നാണ് കേസ്. എറണാകുളം നോർത്ത് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മോൻസൺ താമസിച്ച വീടുകളിൽ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് (Crime branch) ശേഖരിച്ചു. മോൻസൺ തന്റെ വീട്ടിൽ നടത്തുന്ന തിരുമ്മൽ കേന്ദ്രത്തിലും മോൻസൺ വാടകയ്ക്ക് എടുത്ത വീട്ടിലുമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്നാണ് പരാതി. രണ്ട് ദിവസമായാണ് ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്.


ALSO READ: Monson Mavunkal : മൊൻസൺ മാവുങ്കലിനെതിരെ പീഡനാരോപണവുമായി യുവതി; ഒളിക്യാമറകൾ ഉപയോഗിച്ച് ഉന്നതരെ കുടുക്കിയിരുന്നതായി വെളിപ്പെടുത്തൽ


കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നതെന്ന് സ്ഥിരീകരിച്ചു. ഭയം കൊണ്ടാണ് ഇത്രയും നാളും പരാതിപ്പെടാതിരുന്നതെന്നാണ് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയത്. മോൻസൺ മാവുങ്കലിനെതിരെ പീഡന പരാതിയുമായി ഒരു യുവതിയും രം​ഗത്തെത്തിയിട്ടുണ്ട്. മോൻസൺ നടത്തുന്ന തിരുമ്മൽ കേന്ദ്രത്തിൽ എട്ടോളം ഒളിക്യാമറകൾ ഉണ്ടെന്ന് യുവതി വെളിപ്പെടുത്തി.


ALSO READ: Monson Mavunkal| പുരാവസ്തുമാത്രമല്ല, മോൻസനെതിരെ പോക്സോ കേസും


കേന്ദ്രത്തിൽ എത്തുന്ന ഉന്നതരുടെ ദൃശ്യങ്ങൾ ഈ ക്യാമറകൾ ഉപയോഗിച്ച് പകർത്തിയിരുന്നതായും, ഇത് ഉപയോഗിച്ച് ഉന്നതരെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. ഇക്കാരണത്താൽ തന്നെ ഉന്നതരാരും മോൻസണെതിരെ പ്രതികരിക്കുന്നില്ല. തന്റെ ദൃശ്യങ്ങളും ഒളിക്യാമറ ഉപയോ​ഗിച്ച് പകർത്തിയിട്ടുണ്ടെന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.