ഇടുക്കി: തേയിലക്കാടുകൾക്കിടിയിലൂടെ ഓഫ് റോഡ്‌ റേസിങ്ങ് നടത്തിയ കേസിൽ നടൻ ജോജു ജോർജിനെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. നോട്ടീസ് അയച്ചിട്ടും ഹാജരാകാതിരുന്നാൽ പിന്നെ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് ഇടുക്കി ആർടിഒ ആർ.രമണൻ ഒരു വാർത്താ മാധ്യമത്തിനോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 10ാം തിയതിയാണ് വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് നടൻ ജോജു ജോർജിന് നോട്ടീസ് അയച്ചത്. ലൈസൻസും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം നൽകിയിരുന്നത്. തുടർന്ന് ചൊവ്വാഴ്ച ഹാജരാകാമെന്ന് ഫോണിൽ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ജോജു ചൊവ്വാഴ്ച എത്തിയില്ല ഹാജരാകുമെന്ന കാര്യം അറിയിക്കുകയും ചെയ്തില്ല.  


Also Read: Joju George: തേയിലക്കാടുകൾക്കിടിയിലൂടെ ഓഫ് റോഡ്‌, നടൻ ജോജു ജോർജിനെതിരെ പരാതി നൽകി കെ എസ് യു


എന്നാൽ ഒരാളുടെ ലൈസൻസ് റദ്ദാക്കും മുൻപ് അവർക്ക് പറയാനുള്ളത് കേൾക്കണമെന്നാണ് നിയമം. പരിപാടി സംഘടിപ്പിച്ച നടൻ ബിനു പപ്പുവിനും ആർടിഒ നോട്ടീസ് നൽകിയിരുന്നു. ബിനു പപ്പുവും ഹാജരാകാത്തതിനെ തുടർന്നാണ് ആർടിഒ തുടർ നടപടികളിലേക്ക് കടക്കാനൊരുങ്ങുന്നത്. 


ലൈസൻസ് ആറ് മാസം വരെ റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ജില്ല കലക്ടറും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ച് പേർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തു. ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ 17 പേർക്കാണ് ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. കെഎസ് യു ഇടുക്കി ജില്ല പ്രസിഡൻറ് ടോണി തോമസാണ് തേയിലക്കാടുകൾക്കിടിയിലൂടെ ഓഫ് റോഡ്‌ റേസിങ്ങ് നടത്തിയതിന് ജോജുവിനെതിരെ പരാതി നൽകിയത്.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.