അന്തരിച്ച മലയാളത്തിലെ പ്രതിഭ നടൻ കലാഭവൻ മണിയുടെ മരണത്തില്‍ ഇപ്പോഴും തുടരുന്ന ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം സമരത്തിനോരുങ്ങുന്നു. ചാലക്കുടിയിൽ ശനിയാഴ്ച  ഏകദിന ഉപവാസംനടത്താനാണ് തീരുമാനമെന്ന് സഹോദരൻ രാമകൃഷ്ണൻ അറിയിച്ചു. 



മണിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം ഇതുവരെ  ഹൈദരാബാദിലെ കേന്ദ്രലാബിൽ നിന്ന്  പോലീസിന് ലഭിച്ചില്ല. അന്വേഷണത്തെ അട്ടിമറിക്കാനുള്ള പൊലിസിന്‍റെ മനപൂര്‍വ്വമുള്ള മെല്ലെപ്പോക്കാണ്  ഇതിന്‍റെ പിന്നിലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അതേസമയം, മണിയെ കൊല്ലപ്പെടുത്തിയതാണെന്ന ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് കുടുംബം.