കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് വേദിക്കെതിരെ കണ്ണൂർ കന്റോൺമന്റ് ബോർഡ് വീണ്ടും നോട്ടീസ് നൽകി. അനുമതി ഇല്ലാതെ നായനാർ അക്കാദമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നോട്ടീസ്. തീരദേശ പരിപാലന നിയമ ലംഘനമാണിതെന്നും നോട്ടീസിൽ പറയുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകരിക്കണമെങ്കിൽ പ്രവൃത്തിയ്ക്ക് ഇതുവരെ ചിലവായ തുകയുടെ 20 ശതമാനം പിഴയായി അടയ്ക്കണമെന്ന നിർദേശവും നോട്ടിസിലുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാർട്ടി കോൺഗ്രസിൻ്റെ പ്രധാന വേദിയാണ് നായനാർ അക്കാദമി. ഇവിടെ അനുമതി ഇല്ലാതെ നിർമ്മാണ പ്രവൃത്തി നടത്തുന്നത് നേരത്തെ വിവാദമായിരുന്നു. അനധികൃത നിർമ്മാണത്തിന് എതിരെ ഇത് രണ്ടാം തവണയാണ് കണ്ണൂർ കൻ്റോൺമെൻ്റ് ബോർഡ് നോട്ടിസ് നൽകുന്നത്. പന്തൽ നിർമ്മിക്കുന്നതിന് വാങ്ങിയ അനുമതി ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജനറൽ കൺവീനറുമായിട്ടുള്ള സംഘാടക സമിതിയുടെ മേൽനോട്ടത്തിലാണ് നിയമം ലംഘിച്ചുള്ള കെട്ടിട നിർമ്മാണം.



 


ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണം തടഞ്ഞ് കണ്ണൂർ കൻ്റോൺമെൻ്റ് ബോർഡ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന് മറുപടി നൽകി കൊണ്ട് നിർമ്മാണം തുടരുന്നതിന് ഇടയിലാണ് വീണ്ടും നോട്ടിസ് നൽകുന്നത്. നായനാർ അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം തീരദേശ സംരക്ഷണ നിയമപ്രകാരം സി.ആർ.സെഡ് രണ്ടിലാണ് ഉൾപ്പെടുന്നത്. കേരള കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ഇവിടെ കെട്ടിട നിർമ്മാണം നടത്താൻ നിയമപരമായി കഴിയില്ല. ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം അലൂമിനിയം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. രാത്രിയും പകലുമായി മുഴുവൻ സമയവും ഇവിടെ നിർമ്മാണം പുരോഗമിക്കുകയാണ്. കന്റോൺമെന്റ് ആക്ട് സെക്ഷൻ 248 പ്രകാരം ഒരു മാസത്തിനകം മറുപടി നൽകാനാണ് നോട്ടിസ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.