തിരുവനന്തപുരം : മാസ്ക് ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചു. മാസ്ക് ധരിക്കുന്നത് തുടരാൻ നിർദേശം നൽകി. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ദുരന്തനിവാരണ ആക്ട് അനുസരിച്ച് കേരളത്തിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ഉത്തരവായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് 19 മാർഗനിർദ്ദേശങ്ങൾ തുടരും. മാസ്‌ക്കുകൾ ഉപയോഗിക്കുന്നത് തുടരണം. കൈകളുടെ ശുചിത്വവും പാലിക്കണം" സർക്കാർ ഉത്തരവിലൂടെ അറിയിച്ചു. 


ALSO READ : China COVID Restrictions : തമ്മിൽ കെട്ടിപിടിക്കരുത്, ചുംബിക്കരുത്, കൂടെ കിടന്നുറങ്ങാനും പാടില്ല; ചൈനയിൽ കടുത്ത കോവിഡ് നിയന്ത്രണം


അതേസമയം കേന്ദ്രത്തിന്റെ കോവിഡ് മാർഗനിർദേശങ്ങൾ തുടരുമെന്ന് ഉത്തരവിൽ സർക്കാർ വ്യക്തമാക്കി. അടുത്തിടെ കേന്ദ്രം കോവിഡ് നിയന്ത്രണങ്ങൾ ഇളവ് ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അനുവാദം നൽകിയിരുന്നു. 


അതേസമയം ഇന്ന് കേരളത്തിൽ  291 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.


ALSO READ : Kerala Covid Update : സംസ്ഥാനത്ത് 291 പേർക്ക് കൂടി കോവിഡ് രോഗബാധ; ഒരു മരണം


കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,264 ആയി.


രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 323 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 39, കൊല്ലം 8, പത്തനംതിട്ട 23, ആലപ്പുഴ 16, കോട്ടയം 54, ഇടുക്കി 13, എറണാകുളം 68, തൃശൂര്‍ 27, പാലക്കാട് 2, മലപ്പുറം 12, കോഴിക്കോട് 39, വയനാട് 7, കണ്ണൂര്‍ 10, കാസര്‍ഗോഡ് 5 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2398 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.