തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെ വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതിനായി യൂണിവേഴ്സിറ്റി നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സർവകലാശാലകളിലെ കോളജ് വിദ്യാർഥിനികൾക്കാണ് നിയമാനുകൂല്യം ലഭിക്കുക. കൂടാതെ 18 വയസ് കഴിഞ്ഞ വിദ്യാർഥിനികൾക്ക് 60 ദിവസം വരെ പ്രസവാവധിയും വകുപ്പ് അനുവദിച്ചതായി മന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ കോളജ് വിദ്യാർഥിനികളുടെ ഹാജർ പരിധി 73 ശതമാനമായി നിശ്ചിയിച്ചുകൊണ്ട് വകുപ്പ് ഉത്തരവിറക്കി. ഇതിന് ആവശ്യമായ സർവകലാശാല നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്ത് വിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കി. സാധാരണയായി ഒരു വിദ്യാർഥിക്ക് പരീക്ഷ എഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. ആർത്തവാവധിയും കൂടി പരിഗണിക്കുമ്പോൾ വിദ്യാർഥിനികൾക്ക് 73 ശതമാനം ഹാജർ മതി പരീക്ഷ എഴുതാൻ.


ALSO READ : Menstrual Leave: ആർത്തവ അവധി അസ്വസ്തരാക്കുന്നത് ആരെ? പ്രതികരണവുമായി ഡോ. ഷിംന അസീസ്


കൊച്ചി സാങ്കേതിക സർവകലാശാലയാണ് ആർത്തവാവധി കേരളത്തിൽ ആദ്യം പ്രാബല്യത്തിൽ കൊണ്ടുവന്നത്. പിന്നാലെ കേരള സാങ്കേതിക സർവകലാശാലയും വിദ്യാർഥിനികൾക്കായി ആർത്തവാവധി അനുവദിക്കുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.