തിരുവനന്തപുരം : റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം പിൻവലിച്ച 2000 രൂപ നോട്ടുകൾ സംസ്ഥാനത്തെ ട്രഷറികൾ സ്വീകരിക്കും. അതേസമയം ബാങ്കുകളിലെ പോലെ 2000 രൂപ നോട്ട് നൽകി മറ്റ് നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കില്ലയെന്ന് ട്രഷറി വകുപ്പ് അറിയിച്ചു. പകരം നിക്ഷേപിക്കാനോ ചലാൻ തുകയായോ 2000 രൂപ സ്വീകരിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി. 2000 രൂപ നോട്ടുകൾ ട്രഷറി സ്വീകരിക്കില്ലയെന്ന വാർത്ത തെറ്റാണെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കെഎസ്ആർടിസിയും 2000 രൂപ നോട്ട് സ്വീകരിക്കും


കഴിഞ്ഞ ദിവസം കെഎസ്ആർടിസിയും 2000 രൂപ നോട്ടുകൾ ബസിലും ടിക്കറ്റ് കൗണ്ടറുകളിലും സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പിൻവലിച്ച നോട്ട് മാറ്റിയെടുക്കാൻ ആർബിഐ നിർദേശിച്ചിരിക്കുന്ന തീയതിയായ 2023 സെപ്റ്റംബർ 30 വരെ 2000 രൂപയുടെ നോട്ട് കെഎസ്ആർടിസി സ്വീകരിക്കും. ഇത് സംബന്ധിച്ച് എല്ലാ യൂണിറ്റുകൾക്കും കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും കെഎസ്ആർടിസി നിർദേശം നൽകി. ഏതെങ്കിലും കാരണവശാൽ നോട്ട് സ്വീകരിച്ചില്ലെങ്കിൽ പരാതി നൽകാമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.


ALSO READ : 2000 Note Exchange: ബാങ്ക് അക്കൗണ്ട് ഇല്ലേ? 2000 രൂപയുടെ നോട്ടുകൾ എവിടെ, എങ്ങനെ മാറ്റി വാങ്ങാം?


2000 രൂപ മാറ്റിയെടുക്കാൻ ആധാർ കാർഡ് വേണ്ട


2000 മാറ്റിയെടുക്കാനോ ബാങ്കിൽ നിക്ഷേപിക്കാനോ പ്രത്യേക ഫോമോ മറ്റ് രേഖയോ സമർപ്പിക്കണമെന്നുള്ള സോഷ്യൽ മീഡിയയിലെ പ്രചാരണത്തിൽ വിശദീകരണവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് എസ്ബിഐ പ്രത്യേക നിർദേശം പുറത്തിറക്കി. 20,000 രൂപ വരെ മൂല്യം വരുന്ന പിൻവലിച്ച 2000 രൂപ നോട്ട് ബാങ്കിൽ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ പ്രത്യേക ഫോമോ മറ്റ് രേഖയോ സമർപ്പിക്കേണ്ടയെന്ന് എസ്ബിഐ അറിയിച്ചു.


ഒരു ദിവസം 20,000 രൂപ വരെയുള്ള 2000 രൂപയുടെ നോട്ടാണ് നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ സാധിക്കുള്ളൂ. പണം മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ എത്തുന്നവർ ബാങ്കിലെത്തി ക്യൂ നിന്നു സാധിക്കുന്നതാണ് ബാങ്ക് വ്യക്തമാക്കി. 2000 രൂപ നോട്ട് മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ ബാങ്കിലെത്തുന്നവർ പ്രത്യേക ഫോമും ആധാർ കാർഡും സമർപ്പിക്കണമെന്ന് സോഷ്യൽ മീഡിയിൽ തെറ്റായ പ്രചാരണം പ്രചരിച്ചിരുന്നു.


ഈ വർഷം സെപ്റ്റംബർ 30 വരെ 2000 രൂപ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതേസമയം ബാങ്ക് അക്കൗണ്ടില്ലാത്തവർക്ക് ആർബിഐയുടെ റീജണൽ ഓഫീസിലെത്തി 2000 രൂപ നോട്ട് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിന് മാസത്തെ സാവാകാശമാണ് ആർബിഐ നൽകുന്നത്.


2018-19തിൽ ആർബിഐ 2000 രൂപ നോട്ട് പ്രിന്റ് ചെയ്യുന്നത് നിർത്തിവെച്ചിരുന്നു. നിലവിലുള്ള 89 ശതമാനം നോട്ടുകളും 2017 മാർച്ച് മുമ്പായി പ്രിന്റ് ചെയ്തതാണ്. സാധാരണ തലത്തിൽ ഈ നോട്ടുകൾ പണമിടാപടുകൾക്കായി ഉപയോഗിക്കുന്നത് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയെന്ന് ആർബിഐ ബാങ്കുകൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  ആർബിഐ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.


നിലവിൽ പൊതുജനങ്ങൾക്ക് 2000 രൂപ വെച്ച് വിനിമയം നടത്താൻ സാധിക്കുന്നതാണ്. ഈ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപം നടത്താൻ സാധിക്കുന്നതാണ്. ബാങ്കുൾ സന്ദർശിച്ച് ഈ നോട്ടുകൾക്ക് പകരം ചിലറകൾ മാറ്റിയെടുക്കാനും സാധിക്കുന്നതാണ് ആർബിഐ അറിയിച്ചു. അതേസമയം ഒരു ദിവസം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപ നോട്ടുകൾ മാത്രമെ മാറ്റിയെടുക്കാൻ സാധിക്കുള്ളൂ. അടുത്ത് ബാങ്ക് പ്രവർത്തി ദിനമായി മെയ് 24 മുതൽ ബാങ്കുകളിൽ ഇതിന് സാധിക്കുമെന്ന് ആർബിഐയുടെ നിർദേശത്തിൽ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.