കെ കെ മഹേശന്‍റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി കേസെടുത്തതിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച്  അദ്ദേഹം രംഗത്തെത്തി. കേസ് എസ്എൻഡിപി നേതൃത്വത്തിലേക്ക് താൻ വരാതിരിക്കാനുള്ള ഗൂഢ ഉദ്ദേശത്തിന്റെ ഫലമാണെന്ന് വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട്  പറഞ്ഞു. മൈക്രോ ഫൈനാൻസ്  പദ്ധതിയിൽ  തട്ടിപ്പുകൾ നടത്തിയ മഹേശൻ കേസിൽ അകപ്പെടുമെന്നായപ്പോൾ ആത്മഹത്യ ചെയ്തതാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.  കൂടാതെ കേസ് എടുത്തിരിക്കുന്നത് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു . തന്നെയും മകനെയും എസ്എൻഡിപി നേതൃത്വത്തിൽ നിന്ന് മാറ്റുക എന്ന ഗൂഢ ഉദ്ദേശത്തോട് കൂടിയാണ് ഈ പരാതി നൽകിയതെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി ഇന്ന്, ഡിസംബർ 1 നാണ് പോലീസ് കേസെടുത്തത്.  മാരാരിക്കുളം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെയും രണ്ടും മൂന്നും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൂഢാലോചന, ആത്മഹത്യ പ്രേരണ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലപ്പുഴ ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് മാരാരിക്കുളം പോലീസ് കേസ് എടുത്തത്. 


ALSO READ: KK Maheshan Death : കെ കെ മഹേശന്റെ മരണം; വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി കേസെടുത്തു, തുഷാർ മൂന്നാം പ്രതി


മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ കെ മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. തുറന്ന് പ്രതികൾ മരിച്ച കെ കെ മഹേശനെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. കെകെ മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി സ്വീകരിച്ചത്. കെകെ മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.


സുഭാഷ് വാസുവടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി പീഡിപ്പിച്ച് മഹേശനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ  ആവശ്യം. 2020 ജൂൺ 23നാണ് കണിച്ചുകുളങ്ങരയിലെ എസ്എൻഡിപി ഓഫീസിനകത്ത് കെ കെ മഹേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് വ്യക്തമായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.