കൊച്ചി: മുൻ മിസ് കേരളയും, റണ്ണറപ്പും അടക്കം മൂന്ന് പേരുടെ മരണവുമായി (Kochi Models Death) ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഹോട്ടലുടമയടക്കം 6 പേർക്കും ജാമ്യം (Bail) അനുവദിച്ചു. നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ടിനും (Roy Vayalatt) ജീവനക്കാരായ അഞ്ച് പേർക്കുമാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് (Ernakulam Judicial Magistrate Court) ജാമ്യം അനുവദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രി 8.45നാണ് ജാമ്യാപേക്ഷയിൽ വിധി വന്നത്. 5 പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കിയിരുന്നു. അതേസമയം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി റോയിയുടെ മൊഴിയെടുത്ത ശേഷമാണ് ജാമ്യാപേക്ഷയിൽ ഉത്തരവുണ്ടായത്. 


Also Read: Kochi Models Death | പ്രതിയാക്കിയത് പോലീസ് തിരക്കഥ, ചോദ്യംചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്നും പ്രതികൾ 


കേസിൽ തങ്ങളെ പ്രതിയാക്കിയത് പോലീസ് തിരക്കഥയാണെന്നായിരുന്നു റോയിയും ഹോട്ടൽ ജീവനക്കാരും വാദിച്ചത്. കാറോടിച്ച റഹ്മാനെ രക്ഷിക്കാനാണ് പൊലീസ് നീക്കം. ഹാർഡ് ഡിസ്ക് നശിപ്പിച്ചതിന് കേസുമായി ബന്ധമില്ലെന്നും പ്രതിഭാ​ഗം വാദിച്ചു. ചോദ്യംചെയ്യലിനിടെ പോലീസ് ഭീഷണിപ്പെടുത്തിയെന്നും പ്രതികൾ കോടതിയിൽ പറഞ്ഞു. 


Also Read: Model's Accident Death : മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; നിശാപാർട്ടിയിൽ പങ്കെടുത്തവരെ ചോദ്യം ചെയ്യും


കേസിന്റെ നിർണായക തെളിവുകൾ ഉൾപ്പെടുന്ന CCTV ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിച്ച കുറ്റത്തിനാണ് ആറു പേരെയും ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ബോധപൂർവമല്ലാത്ത നരഹത്യക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്. അതേസമയം മോഡലുകളെ പിന്തുടർന്ന കാർ ഡ്രൈവർ ഷൈജുവിൻറെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി. തിങ്കളാഴ്ച വിശദീകരണം നൽകാനാണ് നിർദേശം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.