കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും തോൽപ്പിച്ച് വേദിയിൽ ചിരിയുടെ ഉത്സവങ്ങൾ തീർത്ത കലാകാരന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കേരളം. ജീവിതത്തിന്റെ പ്രതിസന്ധി ​ഘട്ടങ്ങളിലും കാണികളെ ചിരിപ്പിച്ച അതുല്യ കലാകാരനാണ് കൊല്ലം സുധി. കഷ്ടപ്പാടുകളെ അതിജീവിച്ച് നേടിയെടുത്ത ജീവിതം ജീവിച്ചു തുടങ്ങും മുൻപേ അദ്ദേഹത്തെ മരണം കവർന്നത് നോവായി.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റേജ് ഷോകളിലും ബി​ഗ് സ്ക്രീനിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചാണ് സുധി യാത്രയായത്. മിമിക്രിയിലൂടെയാണ് കൊല്ലം സുധി കലാരം​ഗത്തേക്ക് എത്തിയത്. പിന്നീട് നിരവധി സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായി. മിമിക്രിയിലൂടെയാണ് അദ്ദേഹം ബിഗ് സ്ക്രീനില്‍ എത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമാ പ്രവേശനം.


ALSO READ: Kollam Sudhi Died: പ്രശസ്ത ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു


കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷണൽ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വാഹനാപകടത്തിന്റെ രൂപത്തിൽ മരണം സുധിയെ കവർന്നത് വിശ്വസിക്കാനാകാതെയാണ് സുഹൃത്തുക്കളും.


 തൃശൂർ കയ്പമംഗലത്ത് വച്ച് തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം ഉണ്ടായത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സുധിയും സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുധിയുടെ ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും അപകടസമയത്ത് സുധിക്കൊപ്പം ഉണ്ടായിരുന്നു. ഇവരെ വിദ​ഗ്ദ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.