കണ്ണൂർ: കൂത്തുപറമ്പ് സമരനായകൻ പുഷ്പന് വിടനൽകി നാട്. കണ്ണൂർ കൂത്തുപറമ്പിലെ സമരത്തിനിടെയുണ്ടായ പോലീസ് വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി കിടപ്പിലായിരുന്നു പുഷ്പൻ. ഇന്നലെയായിരുന്നു സിപിഎം പ്രവർത്തകനായ പുഷ്പൻ അന്തരിച്ചത്. തലശേരിയിലും ചൊക്ലിയിലും പൊതുദർശനം നടത്തി. നേതാക്കൾ ഉൾപ്പെടെയുള്ളവർ അന്ത്യാഭിവാദ്യം അർപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി പാർട്ടി പ്രവർത്തകരാണ് പുഷ്പന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ എത്തിയത്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവേയായിരുന്നു അന്ത്യം. 1994 നവംബർ 25ന് കൂത്തുപറമ്പ് വെടിവെപ്പിൽ വെടിയേറ്റ പുഷ്പൻ ശരീരം തളർന്ന് കിടപ്പിലായിരുന്നു.


ALSO READ: ജീവിച്ചിരുന്ന രക്തസാക്ഷി; പുഷ്പൻ അന്തരിച്ചു


അന്നത്തെ സഹകരണ മന്ത്രി ആയിരുന്ന എംവി രാഘവന് എതിരെ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവെപ്പ് നടത്തി. വെടിവെപ്പിൽ പരിക്കേറ്റ് 30 വർഷമായി ശരീരം തളർന്ന് കിടപ്പിലായിരുന്നു പുഷ്പൻ. അന്നത്തെ വെടിവെപ്പിൽ കെകെ രാജീവൻ, കെവി റോഷൻ, വി മധു, സി ബാബു, ഷിബു ലാൽ തുടങ്ങി അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.