തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരൻപിള്ള. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചെയ്യാത്ത കുറ്റത്തിന് തന്നെ ക്രൂശിച്ചു, ഇതിനെതിരെ നിയമ നടപടി സ്വീകരിക്കണം അല്ലെങ്കിൽ മന്ത്രി പരസ്യമായി മാപ്പ് പറയണമെന്ന്  ശ്രീധരന്‍ പിള്ള പറഞ്ഞു.


കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന്‍ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചിരുന്നു. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് അയച്ച കത്തും ധനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കേരളത്തിന്‍റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിന്‍റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു തോമസ് ഐസക്കിന്‍റെ വിമർശനം. 


അതേസമയം, തോമസ് ഐസക്കിന്‍റെ ആരോപണം ആരോപണം ശ്രീധരന്‍പിള്ള നിഷേധിച്ചിരുന്നു. ദേശീയപാത വികസനത്തിന് ബിജെപിയും താനും ഒരു അവസരത്തിലും എതിര്‍ നിന്നിട്ടില്ലെന്നും വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നുമായിരുന്നു പിള്ളയുടെ നിലപാട്. മുൻഗണന പട്ടികയിൽ നിന്ന് കേരളത്തെ മാറ്റിയത് തന്‍റെ കത്തിന്‍റെ  പേരിലല്ലെന്നും അത് ഭരണപരമായ തീരുമാനമാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു.


അതേസമയം, ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുന്‍ഗണനാ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.