കണ്ണൂര്‍: സംസ്ഥാനം കടുത്ത പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്ന് ആരോഗ്യമന്ത്രി കെ. കെ ഷൈലജ. 


COMMERCIAL BREAK
SCROLL TO CONTINUE READING

പകര്‍ച്ചവ്യാധികളില്‍ ഏറ്റവും രൂക്ഷമായിട്ടുള്ളത് എലിപ്പനിയാണെന്നും ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 24 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചതായി സംശയിക്കുന്നുണ്ടെന്നും പറഞ്ഞു.


എലിപ്പനി ലക്ഷണങ്ങളുമായെത്തുന്ന എല്ലാ രോഗികള്‍ക്കും പരിശോധനാ ഫലത്തിനായി കാത്തിരിക്കാതെ പ്രതിരോധ മരുന്ന് നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ സ്വകാര്യ ആശുപത്രികളും കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.


വെള്ളമിറങ്ങിയതിനുശേഷം ഇനിയുള്ള മുപ്പതു ദിവസം സംസ്ഥാനത്തെ സംബന്ധിച്ച് അതീവ നിര്‍ണ്ണായകമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.