ആലപ്പുഴ: എസ്.എഫ്.ഐയിൽ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം. കായംകുളം എം.എസ്.എം കോളേജിലെ രണ്ടാം വർഷ എം.കോം വിദ്യാർഥി നിഖിൽ തോമസിനെതിരെയാണ് ആരോപണം ഉയരുന്നത്. നിഖിൽ എം.കോം പ്രവേശനം നേടിയത് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് എന്നാണ് പുതിയ വാദം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോപണങ്ങൾ കടുത്തോടെ നിഖിലിനെതിരെ എസ്എഫ്ഐ നടപടിയെടുത്തു. വിഷയത്തിൽ പരാതി ഉയർന്നതോടെ നിഖിൽ തോമസിനെ ജില്ലാ കമ്മിറ്റി, കായംകുളം എരിയാ സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ നിന്നും എസ്.എഫ്.ഐ നീക്കം ചെയ്തു. നിഖിലിന്റെ ജൂനിയർ വിദ്യാർത്ഥിയും എസ്എഫ്ഐ ജില്ലാ കമ്മറ്റി അം​ഗവുമാണ് പരാതിക്കാരൻ. 


ALSO READ: ജാമ്യം നൽകരുത്, കെ വിദ്യക്കെതിരെ അഗളി പൊലീസ് ഹൈക്കോടതിയിൽ


2018-20 കാലഘട്ടത്തിലെ കായംകുളം എം.എസ്.എം കോളേജിലെ ബി.കോം വിദ്യാർഥിയായിരുന്നു നിഖിൽ. എന്നാൽ 2021-ൽ ഇതേ കോളേജിൽ ഇയാൾ എം.കോമിന് ചേർന്നതോടെയാണ് വിഷയം വിവാദമായത്. ബി.കോം പാസ്സായതിന് ശേഷമാണോ ഇയാൾ പ്രവേശനം നേടിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. 


എന്നാൽ ബികോം പ്രവേശനം നേടുന്നതിന് വേണ്ടി നിഖിൽ  2019-21 കാലത്തെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ ബി. കോം സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്. കായംകുളത്തും കലിംഗ യൂണിവേഴ്‌സിറ്റിയിലും ഒരേ കാലത്ത് ഇയാൾ എങ്ങിനെ പഠിച്ചു എന്നതാണ് നിലവിൽ പ്രശ്‌നമായിരിക്കുന്നത്. കലിം​ഗാ യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇത് പാർട്ടി അന്വേഷണം നടത്തേണ്ട വിഷയമല്ലെന്നും സർവകലാശാല തലത്തിൽ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തെത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ