തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിനുള്ള എൽഡിഎഫ് സർക്കാരിന്റെ ഓണസമ്മാനമാണ് മാനവീയം വീഥി ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. തലസ്ഥാനത്തിന്റെ കലാ-സാംസ്‌കാരിക കേന്ദ്രമായ മാനവീയം വീഥി റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

തലസ്ഥാനത്തെ മൂന്ന് മന്ത്രിമാർ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് നേതൃപരമായ പങ്കാണ് വഹിച്ചിട്ടുള്ളത്. തുടർച്ചയായ ഇടപെടലിന്റെയും ടീം വർക്കിന്റെയും നിശ്ചയദാർഢ്യത്തോട് കൂടിയുള്ള മുന്നോട്ട് പോകലിന്റെയും വിജയമായാണ്  മാനവീയം വീഥി സമയബന്ധിതമായി തുറന്നുകൊടുക്കാൻ സാധിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. റോഡിന്റെ പൂർത്തീകരണത്തിന് വേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥരെയും കരാറുകാരെയും തിരുവനന്തപുരം നഗരസഭയെയും മന്ത്രി അഭിനന്ദിച്ചു. ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ, എംബി രാജേഷ് തുടങ്ങിയവർ സംസാരിച്ചു. റോഡിന്റെ വശങ്ങളിൽ മന്ത്രിമാർ വൃക്ഷത്തൈകൾ നട്ടു.


ALSO READ: ഓണാഘോഷ തിമിർപ്പിൽ പുതുപ്പള്ളി; പരിപാടികളിൽ പങ്കെടുത്തും വോട്ടുറപ്പിച്ചും സ്ഥാനാർത്ഥികൾ


നിയമവിരുദ്ധമായ ഒരു പ്രവർത്തനവും ഇവിടെ നടത്താൻ സർക്കാർ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം നരത്തിലുള്ള എല്ലാവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ മാനവീയം വീഥിയെ പരിപാലിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. റോഡിലൂടെ സിറ്റി സർക്കുലർ ബസ് അനുവദിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഓണത്തിന് സർക്കാർ നൽകുന്ന ഏറ്റവും നല്ല സമ്മാനങ്ങളിലൊന്നാണ് മാനവീയം വീഥിയെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ഇത് നന്നായി സൂക്ഷിക്കാനുള്ള കരുതൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വി.കെ പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം ഡെപ്യൂട്ടി മേയർ പി.കെ രാജു തുടങ്ങിയവർ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.