കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാലയിലെ വിവാദങ്ങൾ അവസാനിക്കുന്നില്ല. തന്നെ ഗവേഷണ കേന്ദ്രത്തിൻറെ ചുമതലയിൽ നിന്ന്  മാറ്റിയതിനെ ചോദ്യം ചെയ്ത് അധ്യാപകൻ നന്ദകുമാർ കളരിക്കൽ രംഗത്ത് വന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോടതി വരെ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയെന്നും അതിൻറെ പേരിലാണ് ഇപ്പോഴത്തെ സിൻഡിക്കേറ്റ് നടപടിയെന്നും നന്ദകുമാർ പറയുന്നു. ഇതിനാൽ നിയമപരമായി വിഷയത്തിൽ നീങ്ങാനാണ് തൻറെ നിലപാടെന്ന് നന്ദകുമാർ കളരിക്കൽ പറയുന്നു.


ALSO READ: Deepa P Mohanan | ​ഗവേഷകയുടെ പരാതിയിൽ നടപടി; ആരോപണ വിധേയനായ അധ്യാപകനെ മാറ്റി


നന്ദകുമാർ കളരിക്കലിനെ പിരിച്ചുവിടണമെന്നും സാബു തോമസിനെ വൈസ് ചാൻസലർ പദവിയിൽ നിന്നും മാറ്റണമെന്നും നിരാഹാരം കിടക്കുന്ന ഗവേഷക വിദ്യാർഥിനി പറയുന്നു.


ALSO READ: R Bindu | ഗവേഷക വിദ്യാർഥിയുടെ സമരം; നീതി ഉറപ്പാക്കുമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി ആർ.ബിന്ദു; നടപടിയെടുക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് വിദ്യാർഥി


നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി വിഭാഗത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയാണ് വിദ്യാർഥിനി നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.  അക്കാദമിക് ആയും അല്ലാതെയും പലതവണ ഗവേഷക വിദ്യാർഥിനിക്കെതിരെ സർവ്വകലാശാല നിലപാട് എടുത്തെന്നാണ് പരാതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.