കുമളി: അരിക്കൊമ്പനെ പെരിയാർ വന്യജീവിത സങ്കേതത്തിലെത്തിച്ചു. അരിക്കൊമ്പനെ പൂജ ചെയ്താണ് മന്നാൻ ആദിവാസി വിഭാഗം പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. പുതിയതായി ഒരു അതിഥി വരുന്നതിന്റെ ഭാ​ഗമായാണ് പൂജ ചെയ്തതെന്ന് പൂജാ കർമങ്ങൾ ചെയ്ത അരുവി പറഞ്ഞു. വനംവകുപ്പിന്റെ അനുമതിയോടെയാണ് പൂജ നടത്തിയതെന്നും അരുവി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അരിക്കൊമ്പനെ പെരിയാറിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാ​ഗമായി കുമളി ഗ്രാമപഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജനവാസ മേഖലയിൽ നിന്നും 22 കിലോമീറ്റർ അകലെയാണ് സീനിയറോട. ഈ ഭാ​ഗത്താണ് അരിക്കൊമ്പനെ തുറന്നുവിടുക. ജിപിഎസ് റേഡിയോ കോളർ ഘടിപ്പിച്ചാണ് അരിക്കൊമ്പനെ തുറന്നുവിടുക.


ചിന്നക്കനാലിലെ പ്രദേശവാസികളെ വിറപ്പിച്ച അരിക്കൊമ്പനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തളച്ചത്. ആദ്യ മയക്ക് വെടി വച്ച് അഞ്ച് മണിക്കൂറിന് ശേഷമാണ് ദൗത്യ സംഘത്തിന് അരിക്കൊമ്പനെ തളയ്ക്കാൻ സാധിച്ചത്. ആറ് ബൂസ്റ്റർ ഡോസുകളാണ് ആനയ്ക്ക് നൽകിയത്. നീണ്ട നേരത്തെ പരിശ്രമത്തിന് ശേഷമാണ് അരിക്കൊമ്പനെ കുങ്കയാനകളുടെ സഹായത്തോടെ അനിമൽ അംബുലൻസിൽ കയറ്റാൻ സാധിച്ചത്.


ALSO READ: Mission Arikomban : അരിക്കൊമ്പനെ പെരിയാറിലേക്ക് മാറ്റും; കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു


കുന്നിൻ മുകളിൽ നിലയുറപ്പിച്ച അരിക്കൊമ്പനെയും മറ്റ് രണ്ട് ആനകളെയും പടക്കം പൊട്ടിച്ച് കുന്നിറക്കി സുരക്ഷിതമായ സ്ഥലത്തെത്തിച്ച ശേഷമാണ് മയക്കുവെടി വച്ചത്. മയക്കുവെടി വയ്ക്കുന്നതിന് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് ദൗത്യം പൂർത്തിയാക്കിയത്. അരിക്കൊമ്പനെ സിമന്റ് പാലം മേഖലയിൽ എത്തിച്ചാണ് മയക്കുവെടി വച്ചത്.


സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. ഫൊറൻസിക് സർജൻ ഡോ. അരുൺ സഖറിയയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. സംഘങ്ങളായി തിരിഞ്ഞ് പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം വളരെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.