പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. രണ്ട് രാത്രിയും രണ്ട് പകലും നീണ്ട തിരച്ചിലിന് ഒടുവിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. നെന്മാറ പോലീസ് സ്റ്റേഷന് മുന്നിൽ ജനങ്ങൾ പ്രതിഷേധവുമായെത്തിയതോടെ പ്രതിയെ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി. ഇവിടെ വച്ചാണ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നെന്മാറ പോലീസ് സ്റ്റേഷന് മുന്നിൽ അർധരാത്രിവരെ പ്രതിഷേധിച്ച നാട്ടുകാരെ ലാത്തിവീശിയാണ് പിന്തിരിപ്പിച്ചത്. സ്റ്റേഷനിലേക്ക് എത്തിച്ച പ്രതിക്ക് നേരെ നാട്ടുകാർ പാഞ്ഞടുത്തു. ഏറെ ശ്രമകരമായാണ് പോലീസ് നാട്ടുകാരെ പിന്തിരിപ്പിച്ചത്. അതേസമയം, താൻ ഇന്നലെ വിഷം കഴിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു.


ALSO READ: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയിൽ


പോത്തുണ്ടിയിൽ പോലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു. ഇവിടെ മട്ടായി എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പോലീസ് തിരച്ചിൽ അവസാനിപ്പിച്ച ശേഷം പോത്തുണ്ടി മലയിൽ നിന്നുള്ള വഴികളിൽ പലയിടത്തായി പോലീസുകാരെ വിന്യസിച്ചിരുന്നു. വനത്തിൽ നിന്ന് പുറത്തിറങ്ങിയ ചെന്താമര പോലീസിന്റെ പിടിയിലാകുകയായിരുന്നു.


പോത്തുണ്ടി മലയിൽ നിന്ന് രണ്ട് വഴികളാണുള്ളത്. ഒന്ന് മം​ഗലം ഡാമിലേക്കും ഒന്ന് പ്രതിയുടെ വീടിന്റെ പിൻവശത്തേക്കും എത്തുന്നതായിരുന്നു. ഇയാൾ വീട്ടിലേക്കുള്ള വഴിയേ നടന്നുവരുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. പോലീസ് തിരച്ചിൽ അവസാനിപ്പിച്ചെന്ന പ്രതീതി സൃഷ്ടിച്ച് ഇയാളെ വനത്തിൽ നിന്ന് പുറത്തിറക്കുകയെന്ന ലക്ഷ്യം വിജയം കണ്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.