തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡ് വിവരം ചോർന്നതായി സംശയം. പത്തനംതിട്ടയിലാണ് എൻഐഎയുടെ റെയ്ഡ് വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്നത്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്തനംതിട്ടയില്‍ മൂന്നിടങ്ങളില്‍ റെയ്ഡ് നടക്കുമ്പോള്‍ പോപ്പുലർ ഫ്രണ്ടിന്റെ മുൻ നേതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതാണ് റെയ്ഡ് വിവരം ചോർന്നെന്ന സംശയം ബലപ്പെടുത്തുന്നത്. കഴിഞ്ഞ തവണ സംസ്ഥാന പോലീസിനെ അറിയിക്കാതെയായിരുന്നു എൻഐഎ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയത്.


ALSO READ: NIA Raid In Kerala: സംസ്ഥാനത്തെ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്


ഇത്തവണ പോലീസിനെ കൂടി അറിയിച്ചായിരുന്നു റെയ്ഡ്. ഇതാണ് റെയ്ഡ് വിവരം ചോരാന്‍ ഇടയാക്കിയതെന്നും സംശയം ഉയരുന്നുണ്ട്. മുൻപ് സിആർപിഎഫിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞ തവണ എൻഐഎ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തിയത്. അതീവഗൗരവ സ്വഭാവമുള്ള വിവര ചോര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. റെയ്ഡ് വിവരം ചോർന്നത് എൻഐഎ ​ഗൗരവമായാണ് കാണുന്നതെന്നും അന്വേഷണം ഉണ്ടാകുമെന്നുമാണ് സൂചന.


ഇന്ന് രാവിലെയാണ് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് ആരംഭിച്ചത്. സംസ്ഥാനത്ത് 56 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. എന്‍ഐഎ ബം​ഗളൂരു, ഡല്‍ഹി യൂണിറ്റുകളും കേരളത്തിലെത്തിയിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് എൻഐഎ സംഘം എത്തിയത്. എൻഐഎ ഡിവൈഎസ്പി ആർകെ പാണ്ഡെയുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് റെയ്ഡ് നടത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.