തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസിൽ വിവരാവകാശ രേഖ വിവരങ്ങൾ നൽകിയ റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറി ഒജി ശാലിനിക്കെതിരെ വീണ്ടും നടപടി. ശാലിനിയെ സെക്രട്ടറിയേറ്റിൽ നിന്നും പുറത്താക്കി. നിലവിൽ ശാലിനി അവധിയിലാണെന്നിരിക്കെ ഹയർ സെക്കൻഡറി വകുപ്പിലേക്കാണ് മാറ്റം.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം ശാലിനിക്ക് ലഭിച്ച് ഗുഡ് സർവ്വീസ് എൻട്രി സർക്കാർ റദ്ദാക്കിയിരുന്നു. തൊട്ടു പിന്നാലെ ഇതിൻറെ ഉത്തരവിലും സർക്കാർ തിരുത്തൽ വരുത്തി. ഇതിനിടെയാണ് വീണ്ടും നടപടി. വകുപ്പ് തല നടപടി ആണോ ഇതെന്ന് വ്യക്തമല്ല.


ALSO READMuttil Tree Felling Case: ഗുഡ് സർവ്വീസ് എൻട്രി റദ്ദാക്കിയ നടപടിയിൽ മാറ്റം, ഉത്തരവ് സർക്കാർ പുതുക്കി


 


റവന്യൂ വകുപ്പിൻറെ പട്ടയ വിതരണത്തിനെ പ്രശംസിച്ചാണ് കഴിഞ്ഞ ഏപ്രിലിൽ ശാലിനിക്ക് ഗുഡ് സർവ്വീസ് എൻട്രി നൽകിയത്.  മരം മുറി വിവാദവും തുടർന്നുണ്ടായ മാറ്റങ്ങളും ശേഷം ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം ശാലിനി അവധിയിൽ പ്രവേശിച്ചിരുന്നു


ALSO READMuttil Tree Cutting: മുട്ടിൽ മരം മുറി കേസ്: വിഷയം മുൻ മന്ത്രി കെ.രാജുവിന് അറിയാമായിരുന്നുവെന്ന് ആരോപണം


അതേസമയം കേസിൽ ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. കേസിൽ പ്രതികൾക്ക് സഹായം ചെയ്ത വനം വകുപ്പ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എൻ.ടി സാജനെ സസ്പെൻഡ് ചെയ്യാൻ ചീഫ് സെക്രട്ടറി വനം വകുപ്പിന് ശുപാർശ ചെയ്തിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.