കോഴിക്കോട്: പന്തീരങ്കാവില്‍ UAPA കേസില്‍ വ്യത്യസ്ത നിലപാടുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

NIA കസ്റ്റഡിയില്‍ കഴിയുന്ന അലനും താഹയും സിപിഎം അംഗങ്ങള്‍ തന്നെയെന്ന്‍ പി മോഹനന്‍ പ്രസ്താവിച്ചു. 


അറസ്റ്റിലായ യുവാക്കള്‍ മാവോയിസ്റ്റുകളാണെന്ന് ഇപ്പോള്‍ പറയാനാകില്ല. ജയിലിലായതിനാല്‍ ഇരുവരുടെയും ഭാഗം കേട്ടിട്ടില്ല. അങ്ങനെ കേള്‍ക്കാതെ ഒരു നിഗമനത്തിലും എത്തില്ല. പി ജയരാജന്‍ പറഞ്ഞതിനെക്കുറിച്ച്‌ തനിക്ക് അറിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.


അറസ്റ്റിലായവര്‍ മാവോയിസത്തിന്‍റെ സ്വാധീനത്തില്‍പ്പെട്ടുപോയിട്ടുണ്ടെങ്കില്‍ തിരുത്തി എടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം ഇപ്പോഴെന്നും പി മോഹനന്‍ പറഞ്ഞു.


എന്നാല്‍, ഈ വിഷയത്തില്‍ തുടക്കം മുതലേ വ്യത്യസ്ത നിലപാടായിരുന്നു മുഖ്യമന്ത്രി കൈക്കൊണ്ടത്. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് മുഖ്യമന്ത്രി നേരത്തെ ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. അവരെ ചായ കുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ് ചെയ്തതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദത്തിന് കാരണമായിരുന്നു. കൂടാതെ, അലനും താഹയ്ക്കും എതിരെ കടുത്ത വിമര്‍ശനവുമായി പി ജയരാജനും രംഗത്തെത്തിയിരുന്നു.


അതേസമയം, പി മോഹനന്‍റെ നിലപാട് പ്രതീക്ഷ നല്‍കുന്നതായി അലന്‍റെ അമ്മ പറഞ്ഞു.


അതേസമയം, മാവോയിസ്റ്റ് ബന്ധമുള്ള ലഘുലേഖകള്‍ കൈവശം വച്ചതിനും വിതരണം ചെയ്തതിനും കഴിഞ്ഞ നവംബര്‍ 2നാണ് UAPA ചുമത്തി അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇരുവരും ഇപ്പോള്‍ NIA കസ്റ്റ'ഡിയിലാണ്.