Thiruvananthapuram : ഇടവേളകളില്ലാതെ രാജ്യത്തെ ഇന്ധന വില (Fuel Price) വീണ്ടും വർധിച്ചു. രാജ്യത്ത് ഇന്ന് പെട്രോളിന് (Petrol) 35 പൈസയും, ഡീസലിന് (Diesel) 37 പൈസയുമാണ് വർധിച്ചത്. തുടർച്ചയായി വർധിക്കുന്ന ഇന്ധന വില സാധാരണ ജനങ്ങൾക്ക് ഇരുട്ടടിയായി കൊണ്ടിരിക്കുകയാണ്. ഇന്നത്തെ വർധനവയോട് (Price Hike)കൂടി രാജ്യത്ത് പെട്രോൾ വില 120 രൂപയോട് അടുത്ത് കഴിഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 110 രൂപ 21 പൈസയാണ്. അതെ സമയം ഡീസൽ വില 103 രൂപ 90 പൈസയായും വർധിച്ചിട്ടുണ്ട്. അതേസമയം കൊച്ചിയിൽ പെട്രോൾ വില 108 രൂപ 17 പൈസയായി ആണ് വർധിച്ചിരിക്കുന്നത് . അതേസമയം കൊച്ചിയിൽ ഡീസൽ വില 101 രൂപ 99 പൈസയാണ്. ഇന്നത്തെ വർധനവോട് കൂടി കോഴിക്കോട് പെട്രോൾ വില 108.39 രൂപയും ഡീസലിന് 102.20 രൂപയുമായിട്ടുണ്ട്.


ALSO READ: Fuel Price Hike : ഇന്ധന വില ഇന്നും കൂടി, സംസ്ഥാനത്തെ പെട്രോൾ വില 110ൽ എത്തി


കഴിഞ്ഞ ഒരു മാസത്തിനിടയിൽ മാത്രം രാജ്യത്ത് ഡീസലിന് 8 രൂപ 12 പൈസയും പെട്രോളിന് 6 രൂപ 42 പൈസയും വർധിച്ചിട്ടുണ്ട് . റിപ്പോർട്ടുകൾ അനുസരിച്ച് ഇനിയുള്ള ദിവസങ്ങളിലും മാറ്റമില്ലാതെ ഇന്ധന വില വർധിക്കും. ഇന്ധന വിലയിലെ ഈ കുതിച്ച് ചാട്ടം സാധാരണക്കാരന് വൻ തിരിച്ചടിയായിരിക്കുകയാണ്.


ഇന്ധവില വർധനവിനെതിരെ കോൺഗ്രസ് നവംബർ 14 മുതൽ 29 വരെ കേന്ദ്രസർക്കാരിനെതിരെ പ്രചാരണം നടത്തി രാജ്യവ്യാപകമായി പ്രതിഷേധിക്കും. സംസ്ഥാന കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിലാകും പ്രതിഷേധമെന്ന് എഐസിസി ജനൽൽ സെക്രട്ടറി അറിയിച്ചു.


ALSO READ:  Petrol, Diesel Price : ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു


ഇന്ധനവില ഉയർന്ന വരുന്ന സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതും ജനങ്ങൾക്ക് പ്രതിസന്ധിയാകുന്നുണ്. ഇതിനിടയിൽ ഇന്ധന വില വർധിക്കുന്നതിന് പ്രതിസന്ധി ഒഴിവാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്ന നികുതി ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.


ALSO READ: Fuel Price : ഇന്ധന വിലയിൽ വീണ്ടും വർധന; കൊച്ചിയിലും ഡീസൽ വില 100 കടന്നു


GSTയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന കേന്ദ്രത്തിന്‍റെ വാദം അംഗീകരിക്കാന്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ തയാറല്ല. ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചതോടെ  ഇന്ധന വില GSTയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനത്തിലേക്ക് GST കൗണ്‍സില്‍  എത്തുകയായിരുന്നു.


 രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധനവാണ്  രാജ്യത്ത്  ഇന്ധന വിലയിൽ പ്രതിഫലിക്കുന്നത്.   ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.