നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ പൊലീസ്. ജാമ്യം നല്‍കിയാല്‍ കേസ്  അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമാണ് പൊലീസിന്റെ ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയില്‍ നാളെ സത്യവാങ്മൂലം നല്‍കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മുകേഷിനെതിരെ ഉയര്‍ന്നിരിക്കുന്നത് ബലാൽസം​ഗ കുറ്റമായതിനാൽ വിശദമായ അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിക്കും. അതേസമയം കെപിസിസിയുടെ മുന്‍ ലീഗല്‍ ചെയര്‍മാൻ ചന്ദ്രശേഖരനും ജാമ്യം നല്‍കരുതെന്ന സത്യവാങ്മൂലം നല്‍കാനുള്ള നീക്കത്തിലാണ് പൊലീസ്.


Read Also: ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടൽ; മുറിവാലൻ കൊമ്പൻ ചരിഞ്ഞു


ഇന്നലെ മരടിലെ മുകേഷിന്റെ വീട്ടില്‍ നടിയെ എത്തിച്ച് വെളിപ്പെടുത്തല്‍ നടത്തി. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷും ചന്ദ്രശേഖരനും പ്രതികളായത്. ഐപിസി 376(1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ എന്നീ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. 


അതേസമയം നടിയുടെ ലൈംഗിക പീഡന പരാതിയിൽ എറണാകുളം ജില്ലാ സെഷൻസ് കോടതി അടുത്ത മാസം മൂന്ന് വരെ  മുകേഷിനെതിരായ അറസ്റ്റ് തടഞ്ഞു . മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതി അറസ്റ്റ് തടഞ്ഞത്. സെപ്തംബർ മൂന്നിന് മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം  നടക്കുമെന്നും കോടതി അറിയിച്ചു.


മുകേഷ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് വൻ പ്രതിഷേധങ്ങളാണ് നടക്കുന്നത്. എന്നാൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമ്പോഴും മുകേഷ് എംഎൽഎ സ്ഥാനം രാജി വക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. യുഡിഎഫ് എംഎൽഎമാര്‍ക്കെതിരെയും ആരോപണം ഉയർന്നിട്ടുണ്ടെന്നും ആദ്യം അവരുടെ രാജിയിൽ തീരുമാനം ഉണ്ടാകട്ടെയെന്നുമാണ്  ഇപി ജയരാജൻ നിലപാട് അറിയിച്ചത്. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജയും അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവും രം​ഗത്തെത്തിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.