തിരുവനന്തപുരം: മഴക്കാല പൂർവ ശുചീകരണത്തിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മെയ് 22 മുതൽ 29 വരെയാണ് മഴക്കാല പൂർവ ശുചീകരണം നടക്കുന്നത്. കൊതുക് നിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കൽ, ജലസ്രോതസ്സുകളിലെ ശുചീകരണം, കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാ​ഗമായി നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓരോ തദ്ദേശ സ്ഥാപനവും പ്രാദേശികമായി ശുചീകരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 50 വീടുകൾ/സ്ഥാപനങ്ങൾ അടങ്ങുന്ന ക്ലസ്റ്ററുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനമായിരുന്നു. ഈ ക്ലസ്റ്ററുകളിൽ ശുചിത്വ സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. വാർഡ്, തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. തദ്ദേശ സ്വയംഭരണ തലത്തിൽ രണ്ടാഴ്ചയിൽ ഒരിക്കലും വാർഡ് തലത്തിൽ ആഴ്ചയിൽ ഒരിക്കലും ശുചിത്വ പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും മന്ത്രി നിർദേശിച്ചു.


ALSO READ: Kerala Rain Alert: ചക്രവാതച്ചുഴി; കേരളത്തിൽ ഇന്നും വ്യാപക മഴ, യെല്ലോ അലർട്ട് എട്ട് ജില്ലകളിൽ


സ്‌കൂൾ തുറക്കുന്നത് പരിഗണിച്ച് വിദ്യാലയ പരിസരങ്ങളിലെ ശുചീകരണത്തിലും തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണം. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവർത്തനത്തിൽ കുടുംബശ്രീ പ്രവർത്തകരും, ഹരിതകർമ്മ സേനയും, സന്നദ്ധ സംഘടനകളും പൊതുജനങ്ങളും പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. വീടും പരിസരവും ശുചിയാണെന്ന് ഉറപ്പുവരുത്താൻ ഓരോരുത്തർക്കും കഴിയണം. മഴക്കാലത്തെ മുന്നൊരുക്കത്തോടെ നേരിടാൻ കേരളത്തെ സജ്ജമാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് നീങ്ങണമെന്നും മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ