പാലക്കാട് : ധോണിയിലെ ജനവാസ മേഖലയിൽ നിന്നും പിടികൂടിയ പി.ടി സെവൻ എന്ന കൊമ്പൻ ഇനി ധോണി എന്ന പേരിൽ അറിയിപ്പെടും. കൊമ്പനെ പിടികൂടിയ നാടിന്റെ പേരാണ് വനവകുപ്പ് നൽകിയിരിക്കുന്നത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് പിടി സെവന് ധോണി എന്ന പേര് നൽകിയത്. ധോണിയെ ഇനി കുങ്കിയാനയാക്കി മാറ്റുമെന്ന് കൊമ്പനെ പിടികൂടിയ ദൗത്യ സംഘം അറിയിച്ചു. മണിക്കൂറുകൾ നീണ്ട് പരിശ്രമത്തിനൊടുവിലാണ് പാലക്കാട് മലയോര മേഖലയിൽ ഭീതി പരത്തിയ കൊമ്പനെ വനം വകുപ്പ് ഉദ്യോഗസ്ഥ കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിടികൂടിയ കൊമ്പനെ ധോണി സെക്ഷൻ ഫോറെസ്റ്റ് ഓഫീസിലെ കൂട്ടിലാണ് അടച്ചിരിക്കുന്നത്. മയക്കുവെടി വെച്ചതിന് ശേഷം കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയ ധോണിയെ സെക്ഷൻ ഫോറെസ്റ്റ് ഓഫീസിൽ എത്തിച്ചതിന് ശേഷം വീണ്ടും മയക്കുവെടി വെച്ചതിന് തുടർന്നാണ് കൂട്ടിലാക്കിയത്. 140 യൂക്കാലിപ്സ് മരം കൊണ്ടു ഉണ്ടാക്കിയ കൂട്ടിലാണ് ഇപ്പോൾ ധോണി ഉള്ളത്. ഇനി കുറച്ച് കാലം ധോണി ഈ കൂട്ടിനുള്ളിൽ തന്നെയാകും. നാല് വർഷങ്ങൾ ഈ കൂട് ഉപയോഗിക്കാൻ കഴിയും. ആളെ കൊല്ലിയായ കൊമ്പൻ കൂട്ടിലായതിന്റെ ആശ്വാസത്തിലാണ് ധോണിയിലെ പ്രദേശവാസികൾ. 


ALSO READ : Wild Elephant Attack: ഭീതി പടർത്തി വീണ്ടും പിടി7; വീടിന്റെ മതിൽ തകർത്തു, നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്


ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് മയക്കുവെടിവെച്ചത്. ധോണിയിലെ കോർമ എന്ന സ്ഥലത്താണ് ആനയെ കണ്ടെത്തിയത്. മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിർത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാനെ വനംവകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. 75 അം​ഗ ദൗത്യ സംഘമാണ് കാട്ടാനയെ പിടികൂടിയത്.


മുത്തങ്ങയിൽ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ ഉപയോഗിച്ചാണ് ആനയെ ലോറിയിൽ കയറ്റിയത്. ആദ്യം ഒരു കുങ്കിയാനയുടെ സഹായത്തോടെ ധോണിയെ ലോറിയിൽ കയറ്റാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിനെ തുടർന്ന് മറ്റ് 2 കുങ്കിയാനകളെ കൂടി സ്ഥലത്ത് എത്തിക്കുകയായിരുന്നു. ആനയുടെ കാലുകൾ വടം കെട്ടി ബന്ധിപ്പിക്കുകയും കണ്ണുകൾ കറുത്ത തുണി കൊണ്ട് മൂടുകയും ചെയ്തിരുന്നു. പിന്നീട് ഈ തുണി നീക്കം ചെയ്തു. 


ഇന്നലെ ജനുവരി 21ന് മയക്കുവെടിവച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും ധോണി ചെങ്കുത്തായ മലയിടുക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് ആ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഏഴുമാസമായി പാലക്കാട് ധോണിയിലെ ജനവാസമേഖലയിൽ ഇറങ്ങി ഭീതി പരത്തിയ ആനയാണ് പിടിയിലായ കൊമ്പൻ. 2022 ജൂലൈ എട്ടിന് പ്രഭാതസവാരിക്കിറങ്ങിയ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയ, നിരവധി കൃഷിയിടങ്ങള്‍ നശിപ്പിച്ചു. മയക്കുവെടിവച്ച് ആനയെ പിടികൂടാൻ മാസങ്ങൾക്ക് മുൻപേ തീരുമാനം എടുത്തിരുന്നെങ്കിലും പിന്നീട് വനംവകുപ്പ് നിലപാട് മാറ്റി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാൻ വീണ്ടും തീരുമാനിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.