കോട്ടയം: പുതുപ്പള്ളിയിൽ ചർച്ചയാകുന്നത് നാടിൻെറ വികസനവും ജീവൽ പ്രശ്നങ്ങളുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്.സി.തോമസ്. എന്നാൽ ചില മാധ്യമങ്ങൾ ഇത് വൈകാരികമാക്കാൻ ശ്രമിച്ചുവെന്നും ജെയ്ക്ക് സി തോമസ്.കോട്ടയത്ത് പാർട്ടി ഓഫീസിൽ സംസ്ഥാന സെക്രട്ടറി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരി ക്കുകയായിരുന്നു ജെയ്ക്ക് സി.തോമസ്.വൈകാരിമായി രാഷ്ടീയ ലക്ഷ്യം നേടാൻ ഇറങ്ങിയവർക്ക് പുതുപ്പള്ളിയിലെ പ്രബുദ്ധരായ ജനങ്ങൾ  മറുപടി നൽകുമെന്നും ജെയ്ക്ക് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പുതുപ്പളി മണ്ഡലത്തിലെ വികസനം ചർച്ച ചെയ്യാൻ യുഡിഎഫ് തയ്യാറുണ്ടോ എന്നും ജെയ്ക്ക് വെല്ലുവിളിച്ചു. മണ്ഡലത്തിൽ ജെയ്ക്കിന്റെ വാഹന റാലി ആരംഭിച്ചു കഴിഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ എൽഡിഎഫ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇത് മൂന്നാം തവണയാണ് പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് മത്സരത്തിനിറങ്ങുന്നത്. 


ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ കളത്തിലിറക്കി പുതുപ്പള്ളി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ പ്രതിഫലിച്ച ജനവികാരം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍, രണ്ട് തവണ ഉമ്മന്‍ ചാണ്ടിയോട് വാശിയേറിയ പോരാട്ടം കാഴ്ചവെച്ച ജെയ്ക് സി തോമസില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചാണ് സിപിഎം കോണ്‍ഗ്രസിന് മറുപടി നല്‍കിയിരിക്കുന്നത്. ഇതോടെ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും തമ്മില്‍ വാശിയേറിയ പോരാട്ടം തന്നെ അരങ്ങേറുമെന്ന് ഉറപ്പായി കഴിഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.