പ്രതിപക്ഷ നേതാവ് വിഡി സതീശന് ആർ എസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. എഡിജിപി അജിത് കുമാർ‍ ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും അതിന്റെ കുറ്റം മുഖ്യമന്ത്രിക്ക് മേൽ ചാർത്തി രക്ഷപ്പെടാനാണ് വിഡി സതീശൻ ശ്രമിക്കുന്നതെന്നും എംഎൽഎ ആരോപിച്ചു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മൊഴി നൽകുന്നതിനായി മലപ്പുറം ​ഗസ്റ്റ് ​ഹൗസിൽ എത്തിയപ്പോഴാണ് ആരോപണം ഉന്നയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എഡിജിപിയും ആർഎസ്എസ് നേതാവും കൂടിക്കാഴ്ച നടത്താൻ പോകുന്നുവെന്ന വിവരം എനിക്ക് ലഭിച്ചത് അജിത് കുമാറിന്റെ സൈബര്‍ സംഘം അറിഞ്ഞു. അതിന് പിന്നാലെയാണ് വിഡി സതീശൻ പത്രസമ്മേളനം നടത്തി പിണറായി വിജയന്റെ ആവശ്യപ്രകാരമാണ് ബി.ജെ.പിക്ക് സീറ്റുണ്ടാക്കിക്കൊടുക്കാന്‍ എ.ഡി.ജി.പി കൂടിക്കാഴ്ച നടത്തിയെന്ന തരത്തിൽ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Read Also: ആന്ധാപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലേഴ്സ് പിടിയിൽ!


മുഖ്യമന്ത്രിയാണ് എഡിജിപിയെ പറഞ്ഞ് അയച്ചതെന്ന സതീശന്റെ പ്രസ്താവന, പുനർജനി കേസിലെ ഇ.ഡി അന്വേഷണം ഒഴിവാക്കാനാണ്. പണം തട്ടിയിട്ടില്ലെങ്കിൽ അന്വേഷണം നടത്താൻ കേസ് ഇ‍ഡിക്ക് എഴുതി കൊടുക്കണ്ടെയെന്നും അൻവർ വെല്ലുവിളിച്ചു. മൊഴിയെടുക്കുമ്പോൾ സത്യസന്ധമായി എല്ലാം പറയുമെന്നും തെളിവുകൾ കൈമാറുമെന്നും പറഞ്ഞു.


അതേസമയം പൊലീസിനെതിരെയുള്ള പരാതികൾ അറിയിക്കാൻ കൊണ്ടു വന്ന വാട്സാപ് നമ്പറിൽ തെളിവുകൾ കിട്ടിക്കൊണ്ടിരിക്കുകയാണെന്നും ഇതുവരെ 200 പരാതികൾ ലഭിച്ചെന്നും പിവി അൻവർ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.