തിരുവനന്തപുരം: സെന്റ് പീറ്റേർസ് കോളേജിൽ പരിപാടി അവതരിപ്പിക്കുന്നതിനിടയിൽ ഗായകൻ ജാസി​ഗിഫ്ററ് അപമാനിതനായ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഉന്നത വിദ്യാഭ്യസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഫേസ്ബുക്കിലൂടെയാണ് ആർ ബിന്ദു ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. കലാകാരന്മാരേയും സാംസ്കാരിക നായകരേയും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിന് ഒട്ടും ഭൂഷണമല്ല.മലയാള​ഗാനശാഖയിൽ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ​ഗിഫ്റ്റ് എന്ന അനു​ഗ്രഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് ആർ ബിന്ദു ഫേസ്ബുക്കിലൂ‍ടെ കുറിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രി ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ


കലാകാരന്മാരെയും സാംസ്കാരിക നായകരേയും മറ്റും ക്ഷണിച്ചുവരുത്തി അപമാനിക്കുന്നത് ഒരു കലാലയത്തിനും ഭൂഷണമല്ല. മലയാളഗാനശാഖയിൽ നൂതനമായ ഒരു ധാരയ്ക്ക് രൂപം കൊടുത്ത ജാസി ഗിഫ്റ്റ് എന്ന അനുഗൃഹീത കലാകാരന് ഉണ്ടായ ദുരനുഭവത്തിൽ ഖേദം രേഖപ്പെടുത്തുന്നു.....


ALSO READ: മേജർ രവി എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥിയായേക്കും


എറണാകുളം ജില്ലയിലെ സെന്റ് പീറ്റേർസ് കോളേജിൽ വ്യാഴാഴ്ച്ചയാണ് സംഭവം ഉണ്ടായത്. വേദിയിൽ ജാസി​ഗിഫ്റ്റും സംഘവും പരിപാടി അവതരിപ്പിക്കുന്നതിനിടയിൽ പ്രിൻസിപ്പൽ ബിനുജ വേദയിലെത്തി മൈക്ക് പിടിച്ചു വാങ്ങിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷധിച്ച ജാസി ​ഗിഫ്റ്റ് വേദി വിടുകയായിരുന്നു. കോളേജ് ഡേയക്ക് അതിഥിയായി ക്ഷണിച്ചതായിരുന്നു ജാസി ​ഗിഫ്റ്റിനെ. ​


ഗായകൻ സജിൻ കോലഞ്ചേരിയുമുണ്ടായിരുന്നു ഒപ്പം. പാടാനുള്ള അനുമതി ജാസി ​ഗിഫ്റ്റിന് മാത്രമേ ഉള്ളൂ എന്നാണ് സംഭവത്തിൽ പ്രിൻസിപ്പളിന്റെ പ്രതികരണം. ഒപ്പം ഉണ്ടായി ആൾ പാടിയതിനാലാണ് മൈക്ക് വാങ്ങിയതെന്നാണ് അദ്ധ്യാപിക കൂടിയായ പ്രിൻസിപ്പാൾ ബിനുജ പറഞ്ഞത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.