കൊലക്കേസുകളിൽ പ്രതിയായ റിപ്പർ ജയാനന്ദൻ മകളുടെ വിവാഹത്തിൽ പങ്കെടുത്തു. തടവ് ശിക്ഷയിൽ കഴിയുന്ന ജയാനന്ദൻ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ പരോളിൽ പുറത്തിറങ്ങുകയായിരുന്നു. ഇന്ന് രാവിലെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ജയാനന്ദൻ പങ്കെടുത്തു. ഹൈക്കോടതിയിലെ അഭിഭാഷകയാണ് റിപ്പർ ജയാനന്ദന്റെ മകൾ. കനത്ത പൊലീസ് സുരക്ഷയിലാണ് റിപ്പർ ജയാനന്ദൻ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് ശേഷം ആദ്യമായി ആണ് ജയാനന്ദൻ പരോളിൽ ഇറങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലക്കേസുകൾ അങ്ങനെ നിരവധി കേസുകളിൽ  കുറ്റാരോപിതനായിരുന്നു റിപ്പർ ജയാനന്ദൻ. പൊലീസ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ അനുസരിച്ച്  സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം തട്ടിയെടുക്കലായിരുന്നു റിപ്പർ ജയാനന്ദന്റെ രീതി. എന്നാൽ ജയാനന്ദൻ നടത്തിയതായി ആരോപിക്കപ്പെട്ട അഞ്ച് കൊലപാതകങ്ങളിൽ മൂന്നിലും കോടതി ജയാനന്ദനെ കുറ്റവിമുക്തനാക്കിയിരുന്നു.


ALSO READ: Ripper Jayanandan: റിപ്പർ ജയാനന്ദൻ പുറത്തിറങ്ങി; മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ പരോൾ


രണ്ട് കൊലപാതക കേസുകളിലാണ്   ജയാനന്ദൻ ശിക്ഷിക്കപ്പെട്ടത്. ആറാമതൊരു കേസിൽ  ജയാനന്ദൻ പ്രതിയാക്കപ്പെട്ടെങ്കിലും ചാർജ് ഷീറ്റ്  സമർപ്പിച്ചിട്ടില്ല. ജീവിതാവസാനം വരെ കഠിന തടവാണ് ജയാനന്ദന് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതുവരെ ജയാനന്ദന് പരോളും അനുവദിച്ചിരുന്നില്ല. അഭിഭാഷകയായ മകളുടെ അപക്ഷേ പരിഗണിച്ചാണ് പൂർണ്ണ സമയവും പൊലീസ് അകമ്പടിയോടെയുള്ള പരോൾ ഹൈക്കാടതി അനുവദിച്ചത്. രണ്ട് ദിവസത്തെ എസ്കോട്ട് പരോളാണ് ഹൈക്കോടതി അനുവദിച്ചത്.


ഇന്നലെ, മാർച്ച് 21 ന് രാവിലെ ഒൻപതിനു പുറത്തിറങ്ങിയ ജയാനന്ദനെ ഇന്ന് വൈകിട്ട് 5 ന് ജയിലിൽ തിരികെ എത്തിക്കും. വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ പൊലീസ് അകമ്പടിയിലാണ് ജയാനന്ദൻ പങ്കെടുത്തത്. 15 ദിവസത്തെ പരോളായിരുന്നു ജയാനന്ദൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തിരികെ ജയാനന്ദൻ ജയിലിലേക്ക് മടങ്ങുമെന്ന ഭാര്യയുടെയും മകളുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തെ പരോളാണ് കോടതി അനുവദിച്ചത്.


ജയാനന്ദൻ്റെ കുറ്റസമ്മതങ്ങളെ കുറിച്ച് പോലീസ് പുറത്തുവിട്ട കാര്യങ്ങൾ മാത്രമാണ് പൊതുസമൂഹത്തിന് ആകെയുള്ള വിവരം. എന്നാൽ, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴെല്ലാം ജയാനന്ദൻ തൻ്റെ മൊഴികൾ പിൻവലിക്കുകയാണ് ഉണ്ടായത്. പോലീസിൻ്റെ പീഡനം സഹിക്കാനാകാതെയാണ് കുറ്റസമ്മതം നടത്തിയതെന്നാണ് ഈ 17 വർഷക്കാലവും ജയാനന്ദൻ പറഞ്ഞത്. 


എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ജയാനന്ദന് ഉണ്ടായിരുന്നത്. സിനിമകളിലെ അക്രമ രംഗങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ കൊലപാതകങ്ങൾ നടത്തിയിരുന്നതെന്ന് ജയാനന്ദൻ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചിരുന്നു.  വിരലടയാളം പതിയാതിരിക്കാൻ കയ്യിൽ സോക്സ് ധരിക്കും. മണ്ണെണ്ണ സ്പ്രേ ചെയ്തും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടും തെളിവ് നശിപ്പിക്കുന്ന രീതിയായിരുന്നു ജയാനന്ദൻ്റേത് എന്നാണ് പോലീസിൻ്റെ വിശദീകരണം. 17 വർഷത്തെ ജയിൽ വാസത്തിനിടെ ഇയാൾ രണ്ട് തവണ ജയിൽ ചാടുകയും ചെയ്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.