തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സമര ഗേറ്റ് തുറന്നു. മൂന്ന് വർഷം മുൻപാണ് നോർത്ത് ഗേറ്റ് അടച്ച് ബാരിക്കേഡ് സ്ഥാപിച്ചത്. നവീകരണത്തിനായാണ് ​ഗേറ്റ് അടച്ചത്. പിന്നീട് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ​ഗേറ്റ് തുറന്നില്ല. തുടർന്ന്, സർക്കാരിനെതിരെ തുടർച്ചയായി പ്രതിപക്ഷ സമരങ്ങൾ നടന്നു. ഇത് വീണ്ടും ഗേറ്റ് തുറക്കുന്നത് വൈകിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വേഗത്തിൽ പ്രവേശിക്കാൻ കഴിയുന്ന ഗേറ്റാണ് സെക്രട്ടേറിയറ്റിലെ നോർത്ത് ഗേറ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെക്രട്ടേറിയറ്റിന് വലത് ഭാഗത്താണ് സമര ഗേറ്റ് സ്ഥിതി ചെയ്യുന്നത്. നിലവിൽ കന്റോൺമെന്റ് ഗേറ്റ് വഴിയാണ് മുഖ്യമന്ത്രിയടക്കം സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ, പൊതുജനങ്ങൾക്ക് ഈ ​ഗേറ്റ് വഴി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഇതുവഴി നേരത്തെയും പ്രവേശനം ഉണ്ടായിരുന്നില്ല. നോർത്ത് ഗേറ്റ് തുറന്ന് നൽകിയാലും സമരം ഉണ്ടാകുമ്പോൾ ബാരിക്കേഡ് ഉപയോ​ഗിച്ച് വീണ്ടും അടയ്ക്കും.


പോലീസുകാർക്ക് വിജിലൻസിൽ ചേരണമെങ്കിൽ ഇനി യോഗ്യതാ പരീക്ഷ; റിക്രൂട്ട്മെൻ്റ് പരീക്ഷ ഏപ്രിൽ ഒന്നിന്


തിരുവനന്തപുരം: സംസ്ഥാന വിജിലൻസിൽ പുതിയ പരിഷ്കാരങ്ങൾ വരുത്തി എഡിജിപി മനോജ് എബ്രഹാം. പോലീസുകാർക്ക് വിജിലൻസിൽ ചേരണമെങ്കിൽ ഇനി യോഗ്യതാ പരീക്ഷ എഴുതണം. ഏപ്രിൽ ഒന്നാം തീയതി റിക്രൂട്ട്മെൻ്റ് പരീക്ഷ ഉണ്ടാകും. അഴിമതിക്കാരെ അകറ്റുകയും സ്വാധീനം വഴിയുള്ള നിയമനം തടയുകയുമാണ് പുതിയ പരിഷ്കാരത്തിൻ്റെ ലക്ഷ്യം. പരിഷ്കാരം നടപ്പിലാക്കിയതിന് പിന്നാലെ രണ്ടാഴ്ചയ്ക്കുള്ളിൽ പരീക്ഷ സിലബസും പുറത്തിറക്കി.


വിജിലൻസ് ഉദ്യോഗസ്ഥരുടെ അഴിമതി തുടച്ചുനീക്കുക, വിജിലൻസ് സംവിധാനം പൂർണമായും ശക്തിപ്പെടുത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളുടെ ഭാഗമായിട്ടാണ് വിജിലൻസിൽ ചേരാൻ പോലീസുകാർക്ക് യോഗ്യതാ പരീക്ഷ നടത്താനുള്ള തീരുമാനം വിജിലൻസ് മേധാവി മുന്നോട്ടുവച്ചത്. ഇക്കാര്യം സർക്കാർ അംഗീകരിച്ചതിന് പിന്നാലെ തന്നെ ദ്രുതഗതിയിൽ നടപടികളുമായി വിജിലൻസ് മുന്നോട്ടു പോവുകയാണ്. 


വിജിലൻസിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ പരിഷ്കാരത്തിനാണ് തുടക്കം കുറിക്കുന്നത്. യോഗ്യതാ പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ആദ്യ റിക്രൂട്ട്മെൻറ് പരീക്ഷ ഏപ്രിൽ ഒന്നിന് നടക്കും. പരീക്ഷയുടെ സിലബസും പുറത്തിറക്കി. ഇന്ത്യൻ പീനൽ കോഡ്, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജർ ആക്ട്, എവിഡൻസ് ആക്ട്, സ്പെഷ്യൽ ലോസ് എന്നീ വിഷയങ്ങൾ വച്ചാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്.


പൊതു അവബോധം കൂട്ടുന്നതോടൊപ്പം വിജിലൻസ് ഐപിസി തുടങ്ങി എല്ലാ നിയമങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും പരീക്ഷയിൽ ഉണ്ടാകും. ഒരാഴ്ച കൊണ്ടാണ് പരിഷ്കാര നടപടികൾ ആരംഭിച്ചത്. വിജിലൻസിലെ പല ഉദ്യോഗസ്ഥരും കൈക്കൂലി കേസിൽ ഉൾപ്പെടുന്നത് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൂടിയാണ് കൃത്യമായ പരിഷ്കാരങ്ങൾ വിജിലൻസിൽ ഏർപ്പെടുത്തുന്നത്. പുതിയ പരിഷ്കാരത്തിന് മേധാവി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തുടക്കം കുറിച്ചിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.