വയനാട്: സുൽത്താൻ ബത്തേരി ടൗണിൽ കാട്ടാനയുടെ ആക്രമണം. റോഡിലൂടെ നടന്ന് പോയ യാത്രക്കാരനെ തുമ്പിക്കൈ കൊണ്ട അടിച്ച് വീഴ്ത്തിയ ആന നിലത്തിട്ട് ചവിട്ടാൻ ശ്രമിച്ചെങ്കിൽ പെട്ടെന്ന് ഒഴിഞ്ഞ് മാറിയ കൊണ്ട് രക്ഷപ്പെട്ടു. പ്രദേശ വാസിയായ തമ്പി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. ഇദ്ദേഹം ഇപ്പോൾ ആശുപത്രിയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൂഡല്ലൂരിൽ രണ്ട് പേരെ കൊലപ്പെടുത്തിയ പിഎം-2 എന്ന കൊമ്പനാണ് ഇത്തവണ പ്രശ്നമുണ്ടാക്കിയത്. സംഭവത്തെ തുടർന്ന് വനം വകുപ്പ് ജീവനക്കാർ ആനയെ കാട്ടിലേക്ക് ഓടിച്ചു.  വയനാട് വന്യജീവി സങ്കേതത്തിന് അടുത്ത് നിൽക്കുന്ന സ്ഥലമാണ് ബത്തേരി.


Also Read: പ്രശസ്ത കലാ സംവിധായകന്‍ സുനില്‍ ബാബു അന്തരിച്ചു 


അതേസമയം 50-ൽ അധികം വീടുകളും ആന തകർത്തിട്ടുണ്ട്.  പാലക്കാട്ടെ പിടി-7 എന്ന ആനയെ തളയ്ക്കാൻ പോയ അതേ ടീമായ ഡോ അരുൺ സഖറിയയും സംഘവും കാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.