പത്തനംതിട്ട: ചക്ക വേവിച്ച് നൽകിയില്ലെന്ന പേരിൽ അമ്മയുടെ കൈകൾ മകൻ തല്ലിയൊടിച്ചതായി പരാതി. ഞായറാഴ്ചയാണ് സംഭവം. തട്ടയ്ക്കാട് സ്വദേശി സരോജിനിക്കാണ് പരിക്കേറ്റത്.  ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരോജിനിയുടെ മകന്‍ വിജേഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നതായാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബന്ധുവീട്ടില്‍ നിന്നാണ് വിജേഷ് ചക്കയുമായി വീട്ടില്‍ എത്തിയത്. ഉടന്‍ ക്ക വേവിച്ച്‌ തരണമെന്ന് സരോജിനിയോട്  ആവശ്യപ്പെട്ടെങ്കിലും പുറത്ത് പുല്ല് വെട്ടുന്ന ജോലിയായിരുന്നതിനാൽ ഇപ്പോൾ കഴിയില്ലെന്ന് സരോജിനി പറഞ്ഞു.  ഇതേ തുടർന്ന് ദേഷ്യത്തില്‍ പുറത്തുപോയ വിജേഷ് വീണ്ടും  വീണ്ടും മദ്യപിച്ചെത്തുകയും 65കാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.


വീടിൻറെ സമീപത്തെ ആഞ്ഞിലി കമ്പ് ഒടിച്ച് സരോജിനിയുടെ ഇരു കൈകളും തല്ലിയൊടിച്ചു. തലയ്ക്കും നടുവിനും സരോജിനിക്ക് പരിക്കുണ്ട്. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. താലൂക്ക് ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഥിരമായി മദ്യപിച്ചെത്തി വിജേഷ് പ്രശ്‌നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.



 

 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.