തിരുനൽവേലി: തമിഴ്നാട് വനം വകുപ്പ് പിടികൂടിയ അരിക്കൊമ്പനെ കാട്ടിൽ തുറന്ന് വിടുന്നത് തടയാൻ ആവശ്യപ്പെട്ട് ഹർജി. എറണാകുളം സ്വദേശി റബേക്കാ ജോസഫാണ് ഹർജി നൽകിയത്. മദ്രാസ് ഹൈക്കോടതിയുടേതാണ് ഇത് സംബന്ധിച്ച നിർദ്ദേശം.ആനയെ വനം വകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഹർജി വീണ്ടും നാളെ പത്തരക്ക് മധുര ബെഞ്ച് പരിഗണിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാത്രി 12:30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്.ആന കാടുവിട്ടിറങ്ങിയതിനെ തുടർന്നായിരുന്നു ഈ നടപടി. ശേഷം അരിക്കൊമ്പന്റെ കാലുകൾ ബന്ധിച്ച് എലഫന്റ് ആംബുലൻസിൽ കയറ്റുകയും വെള്ളിമല വനത്തിലേക്ക് മാറ്റുമെന്നും അധികൃതർ അറിയിച്ചു.


ALSO READ: Arikomban: അരിക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു; എലഫന്റ് ആംബുലൻസിൽ കയറ്റി വെള്ളിമല വനത്തിലേക്ക് മാറ്റും


കമ്പത്ത് മേയ് 27 ന് ജനവാസമേഖലയിലിറങ്ങി അരിക്കൊമ്പൻ പരിഭ്രാന്തി പരത്തിയതോടെ പിറ്റേന്ന് മയക്കുവെടിവയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.തിരുനെൽവേലിയിലെ കാട്ടിൽ ആനയെ തുറന്ന് വിടാനായിരുന്ന വനം വകുപ്പിൻറെ പ്ലാൻ.


ചിന്നക്കനാലിനെയും പരിസര പ്രദേശങ്ങളെയും പരിഭ്രാന്തി പടർത്തിയ അരിക്കൊമ്പനെ ഏപ്രിൽ 29 ന് മയക്കുവെടി നൽകി നിയന്ത്രണത്തിലാക്കിയശേഷം ലോറിയിൽ പെരിയാർ വന്യജീവി സങ്കേതത്തിലെ മേദകാനത്ത് എത്തിച്ചു തുറന്നുവിട്ടിരുന്നു. ശേഷം ഉൾവനത്തിലേക്കു മറഞ്ഞ അരിക്കൊമ്പൻ ദിവസങ്ങൾക്കുള്ളിൽ തമിഴ്നാട് വനമേഖലയോടു ചേർന്ന് ജനവാസമുള്ള മേഘമലയിലെത്തുകയും ശേഷം കമ്പത്ത് ജനവാസ മേഖലയിലിറങ്ങുകയുമായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.