തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷം. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തുന്ന പദ്ധതി അടുത്ത ആഴ്ച ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. 30 കേന്ദ്രങ്ങളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. പട്ടിപിടിത്തക്കാരുടെ പട്ടിക പുതുക്കാനുള്ള നടപടികളും ആരംഭിച്ചു. ഒരു നായയെ പിടികൂടി വന്ധ്യംകരിച്ച് തിരികെ വിടുന്നതിനുള്ള പ്രതിഫലം 200 രൂപയിൽ നിന്ന് 300 രൂപയായി തദ്ദേശ വകുപ്പ് വർധിപ്പിച്ചു. ജില്ലാതലത്തിൽ അപേക്ഷ ക്ഷണിച്ച് താൽപര്യമുള്ളവരെ എംപാനൽ ചെയ്ത് പരിശീലനം നൽകാനാണ് തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

എബിസി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി തദ്ദേശ–മൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് ബ്ലോക്കു‍കൾക്ക് കീഴിൽ ഒരു ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം എന്ന തോതിൽ നടപ്പാക്കാനാണ് തീരുമാനം. പദ്ധതിക്കായി കുറഞ്ഞത് 150 പട്ടിപിടിത്തക്കാരുടെ സേവനം ആവശ്യമാണ്. എല്ലാ കോർപറേഷനുകളിലും ആനിമൽ ബർത്ത് കൺട്രോൾ യൂണിറ്റ് ആരംഭിക്കും. മുനിസിപ്പാലിറ്റികൾ സ്വയമോ ബ്ലോക്ക് പഞ്ചായത്തുകളുമായി ചേർന്നോ ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം ആരംഭിക്കണം.


ALSO READ: Tiger attack in idukki‍: ഇടുക്കി മാങ്കുളത്ത് പുലിയുടെ ആക്രമണം; മധ്യവയസ്കന്റെ പ്രതിരോധത്തിനിടെ പുലി ചത്തു


സംസ്ഥാനത്ത് 2.89 ലക്ഷം തെരുവ് നായ്ക്കൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2017 മുതൽ 2021 വരെ കുടുംബശ്രീ മുഖേന 79,426 തെരുവ് നായ്ക്കളെ വന്ധ്യംകരിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത‍തയെ തുടർന്നാണ് കുടുംബശ്രീ മുഖേനയുള്ള ആനിമൽ ബർത്ത് കൺട്രോൾ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞത്. വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തി‍‍വയ്പ് ഒന്നിന് തുടങ്ങി 15 ‍വരെ തുടരും. പേവിഷ പ്രതിരോധ കുത്തി‍‍വയ്പ് എടുത്താലേ വളർത്തുനായ്ക്കൾക്ക് പഞ്ചായത്ത് ലൈസൻസ് നൽകൂ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.