തിരുവനന്തപുരം: യുവഡോക്ടർ ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തിൽ പി.ജി ഡോക്ടർ റുവൈസിനെ പ്രതിചേർത്തു. ആത്മഹത്യാപ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി, ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. റുവൈസിന് എതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ്. ഷഹാനയുടെ അമ്മയും സഹോദരിയും പൊലീസിൽ മൊഴി നൽകി. ഭീമമായ സ്ത്രീധനം നൽകാത്തതിൽ വിവാഹത്തിൽ നിന്ന് പിന്മാറിയെന്നാണ് മൊഴി. പി.ജി മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റായിരുന്നു റുവൈസ്. നേരത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് റുവൈസിനെ  നീക്കിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയെയാണ് (26) കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയാണ്.'എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്' എന്നാണ് ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.


ALSO READ:  'എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്'; നെഞ്ചുലയ്ക്കുന്ന ആത്മഹത്യാക്കുറിപ്പ്, യുവ ഡോക്ടറുടെ മരണം സ്ത്രീധനത്തിന്റെ പേരിൽ


സഹപാഠികളാണ് ഷഹന അബോധവസ്ഥയിൽ കിടക്കുന്നത് പോലീസിനെ അറിയിച്ചത്. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെഞ്ഞാറമൂട് സ്വദേശിയായ ഷഹന സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു. ഡോക്ടറുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.