Kochi : ജോലി വിവാദത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്വപ്‌ന സുരേഷ്. എന്തിനാണ് തന്നെയിങ്ങനെ ഉപദ്രവിക്കുന്നതെന്നാണ് സ്വപ്ന സുരേഷ് ചോദിക്കുന്നത്. എന്നെ കൊല്ലാൻ കുറച്ച് വിഷം മതിയെന്നും, വിഷമാണെന്ന് പറഞ്ഞ് കൊണ്ട് തന്നാലും കഴിക്കാമെന്നും സ്വപ്ന സുരേഷ് സീ മലയാളം ന്യൂസിനോട് പറയുന്നു. സ്വപ്ന സുരേഷിന് ജോലി ലഭിച്ചതിന് പിന്നാലെ സംഭവം വൻ വിവാദമായിരുന്നു. ഇത് ബിജെപിയുമായി ബന്ധമുള്ള സ്ഥാപനമാണെന്നും മറ്റും ആരോപണങ്ങൾ പുറത്ത് വന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING


ഒരു സ്ഥാപനത്തിൽ ജോലിക്ക് ചേരുന്നതിന് മുമ്പ് ആ സ്ഥാപനത്തിന്റെ രാഷ്ട്രീയ നിലപാടോ, അതിനെ സഹായിക്കുന്നതോ, വിമർശിക്കുന്നതോ ആയ രാഷ്ട്രീയ പാർട്ടികളെ കുറിച്ചോ ചിന്തിക്കേണ്ട കാര്യമില്ലെന്നും സ്വപ്ന സുരേഷ് പറയുന്നു.  കഴിഞ്ഞ ദിവസമാണ് സ്വപ്‍ന സുരേഷ് പുതിയ ജോലിയിൽ പ്രവേശിച്ചത്. എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോന്‍സിബിലിറ്റി മാനേജര്‍  പോസ്റ്റിലേക്കാണ് സ്വപ്‍ന സുരേഷിന് നിയമനം ലഭിച്ചത്.


ALSO READ: Swapna Suresh : സ്വപ്‍ന സുരേഷിന് നിയമനം നൽകിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രൻ


ഈ സ്ഥാപനത്തിന്റെ ചെയർമാൻ നിലവിലെ ബിജെപി നേതാവും മുൻ കോൺഗ്രസ് എംപിയുമായ എസ് കൃഷ്‌ണകുമാറാണ്. ഇതിനെ തുടർന്ന് സ്വപ്നയ്ക്ക് ജോലി നൽകിയ സ്ഥാപനവുമായി ബിജെപിക്ക് അടുത്ത ബന്ധമുണ്ടെന്ന ആരോപണം ഉയർന്ന വന്നിരുന്നു.ഇതിനെ തുടർന്ന് എച്ച്ആർഡിഎസ് (HRDS) എന്ന എൻജിഒയുമായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.


ALSO READ: Swapna Suresh : സ്വപ്‍ന സുരേഷ് പുതിയ ജോലിയുമായി ഇനി അട്ടപ്പാടിയിലേക്ക്


എച്ച്ആർഡിഎസും രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്ന വാദം നിഷേധിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു.  ഈ സ്ഥാപനത്തിന്റെ മുൻ ചെയർമാൻ  ബിജെപി നേതാവും മുൻ കോൺഗ്രസ് എംപിയുമായ എസ് കൃഷ്‌ണകുമാറാർ നിയമനത്തിനെതിരെ രംഗത്ത് വന്നിരുന്നു. സ്വപനയുടെ നിയമനത്തിൽ നിയമസാധുതയില്ലെന്ന് എസ് കൃഷണ കുമാർ പറഞ്ഞു. സ്വപ്‍നയുടെ നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ് കൃഷ്‌ണ കുമാർ പറഞ്ഞു.


ALSO READ: Swapna Suresh vs Sivasankar | ഐ ഫോൺ മാത്രമല്ല ശിവശങ്കറിന് ഒരുപാട് സമ്മാനങ്ങൾ നൽകിട്ടുണ്ട് : സ്വപ്ന സുരേഷ്


അതേസമയം സ്വപ്നയ്ക്ക് ജോലി നൽകിയതിൽ പുനര്വിചിന്തനമില്ലെന്ന് പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ പറഞ്ഞു. സ്ഥാപനത്തിന്റെ പ്രോജക്ട് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ നൽകുന്ന വിവരം അനുസരിച്ച് നിലവിൽ എസ് കൃഷ്ണൻ കുമാറിന് സ്ഥാപനവുമായി യാതൊരു ബന്ധവുമില്ല. അഞ്ച് വര്ഷം മുമ്പ് എസ് കൃഷ്‌ണകുമാറിനെ സ്ഥാപനത്തിന്റെ പ്രസിഡന്റായി നിയമിച്ചിരുന്നു. എന്നാൽ ഓർമ്മക്കുറവും, ആരോഗ്യ പ്രശ്‍നങ്ങളും പണം തട്ടിപ്പ് നടത്തിയെന്ന് ആരോപണങ്ങളും ഉയർന്നതോടെ സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നുവെന്നും ബിജു കൃഷ്ണൻ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക