കൊച്ചി: മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ പ്രതി ചേർക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായും ഹൈക്കോടതി വ്യക്തമാക്കി. മോൻസൺ ഉൾപ്പെട്ട വഞ്ചനാ കേസിൽ സുധാകരനെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു. ചോദ്യം ചെയ്യലിന് 23ന് ഹാജരാകാനാണ് ക്രൈംബ്രാഞ്ച് സുധാകരന് നോട്ടിസ് നൽകിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോൻസൺ മാവുങ്കൽ ഒന്നാം പ്രതിയായ കേസിൽ രണ്ടാം പ്രതിയാണ് സുധാകരൻ. മോൻസന്റെ തട്ടിപ്പിനിരയായ യാക്കൂബ് പുറായിൽ, സിദ്ദിഖ് പുറായിൽ, അനൂപ് വി.അഹമ്മദ്, സലീം എടത്തിൽ, എം.ടി.ഷമീർ, ഷാനിമോൻ എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സുധാകരനെ പ്രതിയാക്കാവുന്ന തെളിവുകൾ ലഭിച്ചെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്.


ALSO READ: ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദം; സൈബർ ആക്രമണമെന്ന പരാതിയുമായി അധ്യാപകൻ


നേരത്തെ, ജൂൺ 14ന് ചോദ്യം ചെയ്യലിന് ​ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കെ.സുധാകരന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, താൻ ജനപ്രതിനിധിയാണെന്നും അതിനാൽ തിരക്കുണ്ടെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായില്ല. പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് കെ.സുധാകരനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. 


കെ സുധാകരനെതിരെ ക്രൈം ബ്രാഞ്ച് ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. പരാതിക്കാരനായ അനൂപ് മുഹമ്മദ് പണം നൽകിയെന്ന് പറയുന്ന 2018 നവംബർ 22ന് മോൻസന്‍റെ വീട്ടിൽ കെ സുധാകരൻ എത്തിയതിൻ്റെ ഡിജിറ്റല്‍ രേഖകള്‍ തെളിവാക്കാനാണ് ക്രൈം ബ്രാഞ്ചിൻ്റെ തീരുമാനം. അന്നേ ദിവസം മോൻസന്റെ വീട്ടിൽ കെ.സുധാകരൻ എത്തിയതിൻ്റെ ഫോട്ടോകൾ ​ഗാഡ്ജറ്റുകളിൽ നിന്ന് വീണ്ടെടുത്തിട്ടുണ്ട്. 


സുധാകരന് പുറമേ മുൻ ഡിഐജി സുരേന്ദ്രൻ, ഐ.ജി ലക്ഷ്മൺ എന്നിവരെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തേക്കും. ഇതിനിടെ, കേസിൽ ആരോപണ വിധേയനായ ഐജി ലക്ഷ്മണക്കെതിരെയുള്ള വകുപ്പുതല റിപ്പോർട്ടും പുറത്തു വന്നിരുന്നു. മോൻസണുമായുള്ള തട്ടിപ്പുകൾക്ക് ഐജി കൂട്ടുനിന്നു എന്നാണ് ഇന്റലിജൻസ് മേധാവി എഡിജിപി ടി കെ വിനോദ് കുമാറിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ ഐ ജി ലക്ഷ്മണ രണ്ട് തവണ സസ്പെൻഷനും നേരിട്ടിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.