കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പും ഉൾപ്പെടെ മൂന്ന് പേർ വാഹനാപകടത്തിൽ (Car accident) മരിച്ച സംഭവത്തിൽ ‍ഡിജെ പാർട്ടി നടത്തിയ ഹോട്ടലിന്റെ ഉടമയെ ചോദ്യം ചെയ്യും. ഫോർട്ട് കൊച്ചിയിലെ (Fort Kochi) നമ്പ‍ർ 18 ഹോട്ടലിന്‍റെ ഉടമയെയാണ് പോലീസ് ചോദ്യം ചെയ്യുക. നമ്പർ 18 ഹോട്ടലിൽ നിന്ന് ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആൻസി കബീറും (Ansi Kabeer) അഞ്ജന ഷാജിയും ആഷിഖും അപകടത്തിൽപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആൻസി കബീറും അഞ്ജന ഷാജിയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആഷിഖ് ചികിത്സയിലിരിക്കേയാണ് മരിച്ചത്. ഹോട്ടലിലെ ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ‍ഡിസ്ക് നീക്കം ചെയ്തതായി ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നത്.


ALSO READ: Kochi car accident | കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു


നവംബർ ഒന്നിനാണ് വൈറ്റിലയിൽ വാഹനാപകടമുണ്ടായത്. മരണത്തിന് മുൻപുള്ള അവസാന സമയത്ത് ഇവർ എവിടെയായിരുന്നു എന്ന അന്വേഷണത്തിനിടെയാണ് ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്ന് സംശയാസ്പദമായ നീക്കങ്ങളുണ്ടായത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. അപകടം നടന്ന് മണിക്കൂറുകൾക്കകം നമ്പ‍ർ 18 ഹോട്ടലിലെ സിസിടിവി ദ്യശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് ആരോ മനപൂ‍ർവം നീക്കം ചെയ്തതായി ബോധ്യപ്പെട്ടു.


ഇത് എന്തിനുവേണ്ടിയാണെന്നാണ് പോലീസ് പരിശോധിക്കുന്നത്. ഡിജെ പാർട്ടിയിലേയും ഹോട്ടലിന്റെ ഇടനാഴിയിലേയും ദൃശ്യങ്ങളാണ് നീക്കം ചെയ്തത്. അപകടം നടന്നതിന്‍റെ തൊട്ടടുടത്തദിവസം ഹാർഡ് ഡിസ്ക് നീക്കം ചെയ്തതായി ഹോട്ടൽ ജീവനക്കാ‍ർ ചോദ്യം ചെയ്യലിൽ മൊഴി നൽകി. മാനേജ്മെന്‍റ് പറഞ്ഞിട്ടാണ് ടെക്നീഷ്യന്‍റെ സഹായത്തോടെ ഹാർഡ് ഡിസ്കുകൾ നീക്കിയതെന്നാണ് ജീവനക്കാരുടെ മൊഴി.


ALSO READ: Palarivattom Accident: അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു


ഈ സാഹചര്യത്തിലാണ് നമ്പ‍ർ 18 ഹോട്ടലിന്‍റെ ഉടമ റോയിയെ ചോദ്യം ചെയ്യാൻ കൊച്ചി സിറ്റി പോലീസ് ഒരുങ്ങുന്നത്. ഇതിനായി നോട്ടീസ് നൽകും. നമ്പ‍ർ 18  ഹോട്ടലിലും ഉടമയായ റോയിയുടെ കൊച്ചി കണ്ണങ്കാട്ടെ വീട്ടിലും പൊലീസ് ഹാ‍‍ർഡ്  ഡിസ്കിനായി പരിശോധന നടത്തിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.