തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവമാറ്റം ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. യൂറോളജി നെഫ്രോളജി വിഭാഗത്തിന്റെ മേധാവിമാരെ സസ്പെൻഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. മന്ത്രിയുടെ നിർദേശം അനുസരണം ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് നടപടി. ഡോ. വാസുദേവൻ പോറ്റി ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിനൊടുവിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അവയവമടങ്ങിയ പെട്ടിയുമായി അകത്തേക്ക് പോയത് പുറത്ത് നിന്നുള്ളവരാണെന്നും അവർക്ക് ഓപ്പറേഷൻ തിയറ്റർ എവിടെയാണെന്ന് അറിയാത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വൃക്ക എത്തിക്കുന്നതിലുള്ള ഏകപനത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് മന്ത്രി നിർദേശം നൽകി. 


ALSO READ : അവയവ മാറ്റ ശസ്ത്രക്രിയ വൈകി രോ​ഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


അവയവ മാറ്റം വൈകിയെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. ഇന്നലെ (ജൂൺ 19) വൈകിട്ട് അ‍ഞ്ചരയോടെ കൊച്ചിയിൽ നിന്നും വൃക്ക തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാൽ നാല് മണിക്കൂർ വൈകി രാത്രി ഒമ്പതരയോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നാണ് മരിച്ചയാളുടെ ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണമാണ് ബന്ധുക്കൾ ഉന്നയിച്ചിരുന്നത്. 


എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്ന് പോലീസ് അകമ്പടിയോടെയാണ് വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചത്. രണ്ടര മണിക്കൂർ കൊണ്ട്  ഗ്രീൻ ചാനലിലൂടെ ഞായറാഴ്ച വൈകിട്ട് 5.30 ന് അവയവം തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. എന്നാൽ കാരക്കോണം സ്വദേശിയായ രോഗിക്ക്  അവയവ മാറ്റ ശസ്ത്രക്രിയ തുടങ്ങിയത് നാല് മണിക്കൂർ വൈകി മാത്രമാണ്. വ്യക്ക എത്തിച്ചപ്പോൾ തന്നെ ശസ്ത്രക്രിയ നടത്തിയിരുന്നുവെങ്കിൽ രോ​ഗി രക്ഷപ്പെടുമായിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. മെഡിക്കൽ കോളേജിലെ നെഫ്രോളജി, യൂറോളജി വിഭാഗങ്ങൾക്കെതിരെയാണ് പരാതി നൽകിയിട്ടുള്ളത്. രാജഗിരി ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച 34 കാരൻ്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചത്.


ALSO READ : ശസ്ത്രക്രിയ വൈകിയത് മൂലം രോഗി മരിച്ച സംഭവം; ആരോഗ്യ മന്ത്രിക്ക് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ല; വി ഡി സതീശൻ


സംഭവത്തിൽ കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതരുടെ വീഴ്ച കാരണമാണ് ശസ്ത്രക്രിയ  വൈകിയതെന്ന പരാതിയിലാണ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. മനുഷ്യാവകാശ പ്രവർത്തകരായ ജി.എസ്.ശ്രീകുമാറും ജോസ് വൈ ദാസുമാണ് പരാതി സമർപ്പിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതിയെ കുറിച്ച് അന്വേഷണം  നടത്തി നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട്   സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്  ആവശ്യപ്പെട്ടു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.