ഇടുക്കി: മൂന്നാർ രാജമലയിൽ കടുവ ഇറങ്ങിയതിനെ തുടർന്ന് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം. പ്രദേശവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. റോഡിലൂടെ പോകുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കടുവയെ പിടികൂടാൻ വനംവകുപ്പ് ഊര്‍ജ്ജിതമായി ശ്രമങ്ങൾ നടത്തുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം പ്രദേശത്ത് തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പത്ത് പശുക്കൾ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നയമക്കാട് എസ്റ്റേറ്റിൽ തൊഴുത്തില്‍ കെട്ടിയിട്ട കറവപശുക്കളെ ഉൾപ്പെടെയാണ് കടുവ ആക്രമിച്ച് കൊന്നത്.  കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നയമക്കാട് ഈസ്റ്റ് ഡിവിഷനില്‍ കടുവയുടെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ മൂന്നാര്‍-ഉടുമലപ്പെട്ട് അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചിരുന്നു.


ALSO READ: http://Tiger attack Idukki: നയമക്കാട് എസ്റ്റേറ്റിൽ തൊഴുത്തില്‍ കെട്ടിയിട്ട പശുക്കളെ കടുവ കൊന്നു


കൊല്ലപ്പെട്ട പശുക്കളുമായെത്തിയാണ് തൊഴിലാളികൾ റോഡ് ഉപരോധിച്ചത്. രണ്ടുമണിക്കൂറിലേറയായി റോഡ് ഉപരോധിച്ചതിനെ തുടർന്ന് തുടര്‍ന്ന് ഇരവികുളം ദേശിയോദ്യാനത്തില്‍ വിനോദസഞ്ചാരികള്‍ക്ക് കയറാന്‍ സാധിച്ചില്ല. പ്രതിഷേധത്തെ തുടർന്ന് വനപാലകർ പാർക്ക് അടച്ചു. നയമക്കാട് എസ്റ്റേറ്റിലെ തൊഴിലാളികളുടെ ലയങ്ങളുടെ സമീപത്തെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുക്കളെയാണ് കടുവ ആക്രമിച്ചത്. പളനിസ്വാമി -മാരിയപ്പന്‍ എന്നിവരുടെ പശുക്കളാണ് കൊല്ലപ്പെട്ടത്. കടുവയുടെ ആക്രമണത്തില്‍ ഒരു പശുവിന് അതീവ ​ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ പ്രകോപിതരായ തൊഴിലാളികള്‍ പശുക്കളെ കാണാനെത്തിയ വനപാലകരെ തടഞ്ഞുവെച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.