തിരുവനന്തപുരം: കേരള പൊലീസിന്റെ ഇ കർഫ്യു പാസ് വെബ്സൈറ്റിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഡിജിപി ടിപി സെൻകുമാർ രംഗത്ത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള പോലീസിൽ ഇതെല്ലാം വളരെ നന്നായി ചെയ്യാനും സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻ തുടങ്ങിയവ നിർമിക്കാനും കഴിവുള്ള ഒട്ടനവധി ഓഫീസർമാർ ഉള്ളപ്പോൾ പാസ് ഡെവലപ്പ് ചെയ്യുന്ന ഇത്രയും സിമ്പിൾ ആയ ഒരു കാര്യത്തിന് എന്തിനാണ് ഒരു നെതർലാൻഡ് കമ്പനിയുമായി സഹകരണം എന്നാണ്  അദ്ദേഹം ചോദിക്കുന്നത്. 


നിങ്ങൾക്ക് ഈ കർഫ്യുവിന്റെ വെബ്സൈറ്റിന്റെ ഏറ്റവും താഴെ പോയി നോക്കിയാൽ "Powered By Bridge Global" എന്ന് വ്യക്തമായി കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ബ്രിഡ്ജ് ഗ്ലോബൽ ആണ് ഈ  മേൽനോട്ടം വഹിക്കുന്നതെങ്കിൽ ഇതുവരെ പാസ് എടുത്തവർ നൽകിയ വിവരങ്ങൾ എല്ലാം അവരുടെ കൈവശം ഇപ്പോൾത്തന്നെ എത്തിക്കാണില്ലേയെന്നും സെൻകുമാർ ചോദിച്ചു. 


അതുകൊണ്ട് ഡാറ്റ ചോർച്ചയും കച്ചവടവും ചർച്ചയായ ഈ സാഹചര്യത്തിൽ ഇതിന്റെ സത്യാവസ്ഥ  എന്താണെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം വീഡിയോയിലൂടെ  ആവശ്യപ്പെട്ടിട്ടുണ്ട്.